വാഷിംഗ്ടൺ: കൊറോണ ബാധ രൂക്ഷമായി തുടരുന്ന അമേരിക്കയിൽ വാക്സിനേഷൻ ആരംഭിച്ചെങ്കിലും വേഗത പോരെന്ന അഭിപ്രായമാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡനുള്ളത്. രാജ്യം മ്ലാനതയിലാണ്. നിരവധി പേർ രോഗാവസ്ഥയിലാണ്. ദിവസും മരണം 3000 മുതൽ 4000 വരെ എന്ന അവസ്ഥയിലാണ്. രാജ്യത്തെ ആകെ മരണം നാലു ലക്ഷത്തിലേക്ക് കടക്കാൻ ഇനി ദിവസങ്ങൾ മാത്രം മതി. ബൈഡൻ അമേരിക്കയുടെ അവസ്ഥ വിവരിച്ചുകൊണ്ട് വ്യക്തമാക്കി.
രാജ്യത്തെ കൊറോണ ബാധയുടെ നിരക്ക് 34 ശതമാനമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ റിപ്പോർട്ട്. കൊറോണ പ്രതിരോധത്തിനായി നിരന്തരം പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരേയും ആരോഗ്യരംഗത്തെ ഗവേഷകരേയും ബൈഡൻ പ്രശംസിച്ചു. രാജ്യത്ത് വാക്സിൻ നൽകിക്കൊണ്ടിരിക്കുന്നത് മുൻഗണനാ ക്രമത്തിലാണെന്നും അമേരിക്കയിൽ ഒരു മാസത്തിനുള്ളിൽ ആരോഗ്യ രക്ഷാ പ്രവർത്തകരുടെ വാക്സിനേഷൻ പരമാവധി പൂർത്തിയാക്കാനാണ് ശ്രമമെന്നും ബൈഡൻ പറഞ്ഞു.
Comments