ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കൊറോണ വാക്സിനേഷൻ നടപടിയ്ക്ക് രാജ്യത്ത് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളാണ് രാജ്യത്താദ്യം പ്രതിരോധ വാക്സിൻ സ്വീകരിച്ചത്. എയിംസിലാണ് വാക്സിനേഷൻ നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന്റെ സാന്നിദ്ധ്യത്തിലാണ് വാക്സിനേഷൻ നടന്നത്. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും വാക്സിൻ സ്വീകരിച്ചു.
ഇന്ന് രാവിലെ 10.30നാണ് രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചത്. വാക്സിൻ സ്വീകരിച്ചാലും കൊറോണ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം മാത്രമെ വാക്സിൻ പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് വാക്സിൻ നൽകുക.
ഒരു ബൂത്തിൽ നൂറ് പേർക്കെന്ന കണക്കിൽ കൊവാക്സിനോ കൊവിഷീൽഡോ ആണ് നൽകുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകൾ സ്വീകരിക്കേണ്ടത്. വാക്സിൻ സ്വീകരിച്ച ശേഷം നേരിയ പനിയോ ജലദോഷമോ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
#WATCH | Manish Kumar, a sanitation worker, becomes the first person to receive COVID-19 vaccine jab at AIIMS, Delhi in presence of Union Health Minister Harsh Vardhan. pic.twitter.com/6GKqlQM07d
— ANI (@ANI) January 16, 2021
Comments