ന്യൂഡൽഹി: പ്രാദേശിക ഭാഷാ വികസനത്തിന് മാതൃകയായി രാജ്യസഭ . വിവിധ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന സാമാജികരെല്ലാം അതേ ഭാഷയിൽ തന്നെ രാജ്യസഭയിൽ വിഷയങ്ങളവതരിപ്പിക്കണമെന്ന ഉപരാഷ്ട്രപതിയുടെ നിരന്തര അഭ്യർത്ഥന ഗുണം ചെയ്തുവെന്നാണ് രാജ്യസഭാ വൃത്തങ്ങൾ പറയുന്നത്.2018-2020 വർഷത്തെ റിപ്പോർട്ടിൽ മുൻ വർഷങ്ങളേക്കാൾ അഞ്ചിരട്ടി പ്രാദേശിക ഭാഷാ ഉപയോഗം നടന്നതായാണ് കണ്ടെത്തൽ.
ഈ കാലയളവിൽ രാജ്യസഭയിൽ ഇതുവരെ ഉയർന്നു കേൾക്കാതിരുന്ന ഡോഗ്രി, കശ്മീരി, കൊങ്കണി, സോൻതാലി എന്നീ നാലുഭാഷകളും അംഗങ്ങൾ സഭയെ പരിചയപ്പെടുത്തി. 1952 മുതലുള്ള രാജ്യസഭാ ചരിത്രത്തിൽ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അസാമീസ്, ബോഡോ, ഗുജറാത്തി, മൈഥിലി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകളും അംഗങ്ങൾ സംസാരിച്ചു.
രാജ്യസഭയിൽ വിവിധ പ്രദേശത്തു നിന്നും എത്തുന്നവർ ഹിന്ദിയും ഇംഗ്ലീഷും വേണ്ടപോലെ അറിയില്ലെങ്കിലും എഴുതി വായിക്കുകയാണ് പതിവ്. അവരുടെ പ്രദേശത്തെ വിവിധ വിഷയങ്ങൾ ഭാഷാ പ്രശ്നം മൂലം യഥാർത്ഥ വൈകാരികതയോടെ അവതരിപ്പിക്കാൻ സാധിക്കാറില്ല. ഉപരാഷ്ട്രപതി രാജ്യസഭയിൽ ഈ ഭാഷാ പ്രശ്നം പരിഹരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.അദ്ദേഹം നേരിട്ടു തന്നെ അംഗങ്ങളോട് സ്വന്തം ഭാഷ മടികൂടാതെ സംസാരിക്കാൻ പ്രേരിപ്പിക്കുകയും അവസരം നൽകുകയും പ്രോത്സാഹി പ്പിക്കുകയും ചെയ്തിരുന്നു. ആകെ 10 ഭാഷകളാണ് ഇത്തരത്തിൽ പ്രാദേശിക വിഭാഗത്തിൽ പെടുത്തിയിരുന്നത്.
Comments