ന്യൂഡൽഹി: ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്ന കൊറോണ വാക്സിൻ കുത്തിവെയ്പ്പിൽ മുന്നണിപോരാളികളുടെ കൂട്ടത്തിൽ ന്യായാധിപന്മാരേയും ഉൾപ്പെടുത്തണമെന്ന് ആവശ്യം. സുപ്രീം കോടതി ബാർ അസോസിയേഷനാണ് ആവശ്യവുമായി കേന്ദ്ര നിയമകാര്യ വകുപ്പിനെ സമീപിച്ചിരിക്കുന്നത്.
രാജ്യത്തെ നീതിന്യായ രംഗത്ത് പ്രവർത്തിക്കുന്ന ന്യായാധിപന്മാർ, അഭിഭാഷകർ, കോടതി ജീവനക്കാർ എന്നിവരെ ആരോഗ്യപ്രവർത്തകരുടേയും സുരക്ഷാ ജീവനക്കാരുടേയും ഒപ്പം ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യയിലിതുവരെ 3.81 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. ആകെ 7704 സ്ഥലത്തായാണ് ഇത്രയും പേരുടെ വാക്സിനേഷൻ പൂർത്തിയായത്.
Comments