വാഷിംഗ്ടൺ: യാത്രാവിലക്ക് പിൻവലിച്ച ട്രംപിന്റെ തീരുമാനം ബൈഡൻ തള്ളി. ജോ ബൈഡന്റെ വക്താവാണ് തീരുമാനം അറിയിച്ചത്. കൊറോണ പ്രതിരോധത്തിനായി മാർച്ച് മാസത്തിൽ ട്രംപ് പ്രഖ്യാപിച്ച യാത്രാവിലക്കുകളെല്ലാം ഇന്നലെ പൊടുന്നനെ പിൻവലിക്കുകയായിരുന്നു. ബ്രിട്ടൺ, അയർലന്റ്, യൂറോപ്പ്യൻ രാജ്യങ്ങൾ, ബ്രസീൽ എന്നിവിടങ്ങളിലേക്ക് പ്രഖ്യാപിച്ചിരുന്ന യാത്രാവിലക്കാണ് ട്രംപ് ഏകപക്ഷീയമായി പിൻവലിച്ചത്.
യാത്രാവിലക്കുകൾ ജനുവരി 26ന് അവസാനിക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ ഈ സമയം യാത്രാവിലക്ക് പിൻവലിക്കാൻ ഒട്ടും അനുയോജ്യമല്ലെന്നും അതിനാൽ തന്നെ തീരുമാനം പ്രാവർത്തിക മാകില്ലെന്നും ബൈഡന്റെ വക്താവ് ചുമതല വഹിക്കുന്ന ജെൻ സാകി അറിയിച്ചു.
മൂന്ന് ഘട്ടമായിട്ടാണ് ട്രംപ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ബ്രിട്ടനിലേക്കും അയർലന്റിലേക്കും തുടക്കത്തിൽ വിലക്ക് തീരുമാനിച്ചിരുന്നു. പിന്നീടാണ് കഴിഞ്ഞ മാർച്ചിൽ യൂറോപ്പിലേക്കും മെയ് മാസത്തിൽ ബ്രസീലിലേക്കും വിലക്ക് ഏർപ്പെടുത്തിയത്.
Comments