മലയാള ചലച്ചിത്രരംഗത്ത് വര്‍ഗ്ഗീയ സ്വാധീനം അതിശക്തമാണെന്ന ആക്ഷേപം സജീവമാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജിഹാദികളും ഇസ്ലാമിക തീവ്രവാദികളും പിടിമുറുക്കുകയും സിനിമയ്ക്ക് പണം മുടക്കുകയും ചെയ്യുന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. സ്ത്രീപീഡന കേസിന്റെ പേരിലാണെങ്കിലും ചലച്ചിത്ര നടന് ദിലീപിന് എതിരെ നടന്ന പടയൊരുക്കത്തിലും ഈ ക്രൈസ്തവ ജിഹാദി ലോബികളുടെ സ്വാധീനമുണ്ടെന്ന ആരോപണം അതിശക്തമായിരുന്നു. പീഡനത്തിന് വിധേയയായ നടിക്ക് ലഭിച്ചതിന് ഒപ്പമോ അധികമോ സഹാനുഭൂതി ദിലീപിന് ലഭിക്കാന്‍ കാരണവും ഇതുതന്നെയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും മറ്റു വാര്‍ത്താ മാധ്യമങ്ങളിലും ശക്തമായ ചര്‍ച്ചയാവുകയും ചെയ്തു. കലാസപര്യയ്ക്കു പുറമെ കിട്ടുന്ന വരുമാനത്തിന്റെ ഒരു നല്ല പങ്കും വിശ്വശാന്തി ഫൗണ്ടേഷന്റെ പേരില്‍ ജാതിക്കും മതത്തിനും അതീതമായി സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍ ഉപയോഗിക്കുന്ന അനുഗ്രഹീത നടന് മോഹന്‍ലാലിന് എതിരെയും ഒരുപറ്റം ജിഹാദികള്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റുമായി ചെളിവാരി എറിയാന്‍ കാരണവും ഈ അജണ്ടയുടെ ഭാഗമാണ്. ഭാരതസൈന്യത്തില്‍ ചേര്‍ന്നതും സൈന്യത്തിനെതിരെ പ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായി രംഗത്തുവന്നതും മോഹന്‍ലാല്‍ ജിഹാദികളുടെ കണ്ണില്‍ കരടാവാനും കാരണമായി. പക്ഷേ, ജാതിയ്ക്കും മതത്തിനും അതീതമായി ഇന്ത്യ എന്ന വികാരം ഉള്‍ക്കൊള്ളുന്ന ലക്ഷങ്ങള്‍ക്ക്, കലയെ വസ്തുനിഷ്ഠമായി സ്നേഹിക്കുന്നവര്‍ക്ക് മോഹന്‍ലാല്‍ ഹൃദയതാളമാണ്. ‘ലാലേട്ടനെ’ പറഞ്ഞാല്‍ പിന്നെ അവന് ആരെയും പറയില്ല എന്ന് എട്ട് നാടും കേള്‍ക്കെ വിളിച്ചു പറയുന്ന പതിനായിരങ്ങളില്‍ എല്ലാ മതക്കാരുമുണ്ട്. അതുകൊണ്ട് മോഹന്‍ലാലിന് എതിരെയുള്ള കളി കുറച്ചു കുറഞ്ഞിട്ടുമുണ്ട്.
മലയാള ചലച്ചിത്രരംഗത്ത് കുറെക്കാലമായുള്ള ഒരു പ്രവണതയാണ് ഹിന്ദു ദൈവങ്ങളെയും ഹിന്ദു ധര്‍മ്മത്തെയും സന്യാസിമാരെയും ആചാരവിശ്വാസങ്ങളെയും അധിക്ഷേപിക്കുക എന്നത്. എം ടിയുടെ നിര്‍മ്മാല്യത്തില്‍ വെളിച്ചപ്പാടിന്റെ വേഷമിട്ട അതുല്യപ്രതിഭയായ പി ജെ ആന്റണി ദേവീവിഗ്രഹത്തിലേക്ക് കാര്‍ക്കിച്ചു തുപ്പി ദേവിയുടെ ഉടവാള് കൊണ്ട് വെട്ടിമരിക്കുമ്പോള്‍ അത് ഹിന്ദുത്വത്തിന് എതിരായി ആര്‍ക്കും തോന്നിയില്ല. കാരണം, അന്തിത്തിരി കത്തിക്കാന്‍ നിവൃത്തിയില്ലാത്ത ക്ഷേത്രത്തിലെ കഴകക്കാരന്റെയും വെളിച്ചപ്പാടിന്റെയും പൂജാരിയുടെയും ജീവിതചിത്രം പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയില്‍ എം ടി കോറിയിട്ടിരുന്നു. അത് സമൂഹത്തിന്റെയും ഹിന്ദുത്വത്തിന്റെയും നവീകരണത്തിന് വേണ്ടിയായിരുന്നു. തകര്‍ന്നടിഞ്ഞ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനോ കരക്കാര് പ്രതിജ്ഞ ചെയ്ത് നിത്യനിദാനം നടത്തിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്ത ക്ഷേത്രങ്ങളുടെ നിസ്സഹായാവസ്ഥ പുറത്തുകൊണ്ടുവരാനോ ആണെന്ന ഒരു സാമൂഹിക ബോധം അതിനുണ്ടായിരുന്നു. എം ടിയോ പി ജെ ആന്റണിയോ ഹിന്ദു ദൈവങ്ങളെ അവഹേളിക്കാനായിരുന്നില്ല അത് ചെയ്തത് എന്ന് കരുതിയവരാണ് ഏറെയും.
പക്ഷേ, അടുത്തിടെ ജിഹാദികളും തീവ്ര ക്രൈസ്തവരും പടച്ചുണ്ടാക്കുന്ന സിനിമകളില്‍ രാഷ്ട്രീയമായി ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ആക്ഷേപിക്കുക മാത്രമല്ല, ചില പ്രത്യേക മതങ്ങള്‍ സ്നേഹത്തിന്റെ മതമാണെന്നും അവര്‍ വളരെ മെച്ചപ്പെട്ടതാണെന്നും അവരൊക്കെ ബുദ്ധിജീവികളാണെന്നും വരുത്താനുള്ള മനപ്പൂര്‍വ്വമായ ശ്രമം കൂടി നടക്കുന്നു. സൂഫിയും സുജാതയും ഈ തരത്തില്‍ ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന, ലൗജിഹാദിനെ വാഴ്ത്തുന്ന സിനിമയായിരുന്നു. പക്ഷേ, ലൗജിഹാദിന്റെ പേരില്‍ സ്വന്തം കുടുംബത്തെയും മാതാപിതാക്കളെയും ഉപേക്ഷിച്ചുപോകുന്ന പെണ്‍കുട്ടി ആ കുടുംബത്തെ തകര്‍ക്കുന്നതിന്റെ ദുരന്തചിത്രം അറിഞ്ഞോ അറിയാതെയോ അതില്‍ അതില്‍ അന്തര്‍ലീനമായിരുന്നു. അതുകൊണ്ടുതന്നെ, എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് ആ പെണ്‍കുട്ടി യാത്ര ഒഴിവാക്കിയതും ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കാന്‍ എടുത്തതാണെങ്കില്‍ പോലും അതിനപ്പുറത്തുള്ള നിശ്ശബ്ദസന്ദേശമായി മാറി.
കപ്പേള എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിനെ രാഖി കെട്ടി ഹിന്ദു സംഘടനാ പ്രവര്‍ത്തകനാക്കി മാറ്റിയ വിരുതന് സംവിധായകന് മുഹമ്മദ് മുസ്തഫയുടെ ഉദ്ദേശ്യ ശുദ്ധി അദ്ദേഹത്തിന്റെ പേരില്‍ തന്നെ പ്രകടമായിരുന്നു. ജിഹാദിയും ഇടതുപക്ഷവും കൂടിയാകുമ്പോള്‍ വിഷം രാജവെമ്പാലയെക്കാളും കൂടും എന്ന കണ്ണൂര്‍ രാഷ്ട്രീയക്കാരുടെ പ്രസ്തവനയുടെ അനുഭവസാക്ഷ്യം. മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തെ ന്യായീകരിക്കാന്‍ സഖാവ് കമാലുദ്ദീന് എന്ന കമല്‍ വെള്ളപൂശി ആമി എന്ന സിനിമ എടുത്തപ്പോഴും ഇത് ആവര്‍ത്തിച്ചു. പെട്രോ ഡോളറായി കോടികള്‍ പറ്റിയ എം പിയെ ന്യായീകരിക്കാനായിരുന്നു കമാലുദ്ദീന് അതിന് ശ്രമിച്ചത്. അടുത്തിടെ വന്ന നിരവധി സിനിമകളില്‍ സന്യാസാശ്രമങ്ങളെയും സ്വാമിമാരെയും വില്ലന്‍വേഷം കെട്ടിക്കുകയും ചെയ്തിട്ടുണ്ട്. ചേകന്നൂരിന്റെ തിരോധാനത്തിന് കാരണക്കാരായവരെയോ കേരളത്തിലെ ഏറ്റവും വലിയ കള്ളക്കടത്തുകാരോ പെണ്‍വാണിഭക്കാരോ ഒന്നും വില്ലന്‍ വേഷങ്ങളില്‍ എത്തുന്നില്ല. രവിയച്ഛനും ബിഷപ്പ് ഫ്രാങ്കോയും ഫാദര്‍ കോട്ടൂരുമൊന്നും വില്ലന്മാരാകുന്നില്ല. കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ച സിസ്റ്റര്‍ സെഫി എന്ന കര്‍ത്താവിന്റെ മണവാട്ടിയും ഒരു സിനിമയിലും ദുഷ്ടകഥാപാത്രമായി വരുന്നില്ല. അതേസമയം, ജീവിച്ചിരിക്കുന്ന നിസ്വാര്‍ത്ഥരും നിസ്വരും ആദ്ധ്യാത്മികതയില്‍ മാത്രം ജീവിക്കുന്നവരുമായ സന്യാസിമാരുടെയും സന്യാസിനികളുടെയും രൂപഭാവങ്ങളോടു കൂടിയ വില്ലന്‍ കഥാപാത്രങ്ങള്‍ ധാരാളമുണ്ടുതാനും. കള്ളനാണയങ്ങള്‍ ഇല്ലെന്നല്ല പറയുന്നത് അത്തരം ചിലരെക്കുറിച്ച് ശ്രീനാരായണഗുരു മുതല്‍ കരുണാകരഗുരു വരെ പറഞ്ഞിട്ടുണ്ട്. അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.
ജീര്‍ണ്ണതകള്‍ എല്ലായിടത്തും ഉണ്ടാകാം. പക്ഷേ, ഹിന്ദുത്വം, സനാതനധര്‍മ്മം മോശമാണെന്ന് വരുത്താന്‍ ബോധപൂര്‍വ്വം വരുത്തുന്ന ഏകപക്ഷീയ ശ്രമം ശക്തമാണ്. സത്യക്രിസ്ത്യാനിയായ ജിയോ ബേബി എന്ന ഇടതുപക്ഷ സഹയാത്രികന് ഒരുക്കിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം ഒരു സിനിമയാണെന്ന് പറയാന്‍ കഴിയില്ല. ഒരു ഡോക്യുമെന്ററിയുടെ നിലവാരത്തില്‍ പോലും എത്താന്‍ കഴിയാത്ത ഈ സിനിമയില്‍ ഉടനീളം ശബരിമലയെയും സ്വാമി അയ്യപ്പനെയും നിന്ദിക്കാനും അപകീര്‍ത്തിപ്പെടുത്താനും ജനങ്ങളുടെ മനസ്സില്‍ ശബരിമലയ്ക്ക് എതിരെ അവജ്ഞയും അവഹേളനവും സൃഷ്ടിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ട്. ശബരിമലയ്ക്ക് എതിരായ പെന്തക്കോസ്തുകാരുടെയും സത്യക്രിസ്ത്യാനികളുടെയും പടയൊരുക്കത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പാവപ്പെട്ട പട്ടികജാതി വര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് ശബരിമല അയ്യപ്പനാണ്. ക്ഷേത്രം തീയിട്ടും അയ്യപ്പന്റെ പൂങ്കാവനമായ നിലയ്ക്കലില്‍ പള്ളി പണിതും തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വഴിയിലുടനീളം ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് കൊട്ടിയും പാടിയും നടത്തുന്ന അയ്യപ്പ നിന്ദയുടെ മറ്റൊരു വശം മാത്രമായേ ഈ അടുക്കളയെ കാണാന്‍ കഴിയൂ.
കാരണം, ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുക്കുന്നവരുടെ വീടുകളിലെ പ്രശ്നങ്ങള്‍ മാത്രമേ ഈ സിനിമയില്‍ വന്നിട്ടുള്ളൂ. സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത ജിയോ ബേബി എന്ന സത്യക്രിസ്ത്യാനിയുടെ അമ്മയ്ക്കും പെങ്ങന്മാര്ക്കും ആര്‍ത്തവകാലത്ത് പള്ളിയിലെ കുര്‍ബാനകളില്‍ മുന്‍നിരയില്‍ ഇരിക്കാനോ കുര്‍ബാന സ്വീകരിക്കാനോ കഴിയുമോ? ഓസ്തി വൈദികന് നാവില്‍ വെച്ച് നല്‍കുമോ? സ്വന്തം സമുദായത്തിലെ ഈ അനീതി കാണാതെ അച്ചായന് ഹിന്ദു സമുദായത്തിലെ ശബരിമല സ്വാമിമാരുടെ വ്രതാനുഷ്ഠാനം കാരണം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിലേക്ക് പോയതിന്റെ പിന്നിലെ കാരണം വര്‍ഗ്ഗീയം തന്നെയല്ലേ? ഇവിടെ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് മിക്ക പള്ളികളിലും പ്രവേശനമില്ല. ആര്ത്തവമുള്ളപ്പോള് ഖുര്‍ആന്‍ തൊടാനോ നിസ്ക്കരിക്കാനോ അനുവാദവുമില്ല. ആര്‍ത്തവം ഉള്ളപ്പോള്‍ റംസാന് നോമ്പും എടുക്കാറില്ല. പക്ഷേ, അവിടത്തെ പുരുഷന്മാര് സ്ത്രീകളെ കാണുന്നത് വെറും വിളനിലങ്ങള്‍ മാത്രമായിട്ടാണ് എന്നത് എല്ലാവര്ക്കും അറിയാം. ആര്‍ത്തവമാകുമ്പോള്‍ സഹശയനത്തിന് ആളെ കിട്ടാന്‍ വേണ്ടിയാണ് ഒന്നിലേറെ നിക്കാഹ് കഴിക്കുന്നതെന്ന മൊയ്ല്യാരന്മാരുടെ വാക്കുകളും ഈ സിനിമയില്‍ കണ്ടില്ല. അയ്യപ്പ ഭക്തന്റെ വീട്ടിലെ ആര്‍ത്തവം മാത്രം കണ്ട ജിയോ ബേബിക്ക് ഈ മുസ്ലീം അടുക്കള കാണാന്‍ കഴിയാതെ പോയതിന്റെ കാരണം സുടാപ്പികള്‍ കൈവെട്ടും എന്ന ഭയം തന്നെയാണ്. ഹിന്ദുവിന്റെ മെക്കിട്ടു കേറിയാല്‍ ആരു ചോദിക്കാന്‍ ആരു പറയാന്‍?
പി ടി കുഞ്ഞുമുഹമ്മദ് ഉപ്പ് എന്ന സിനിമയില്‍ സമുദായത്തിലെ ധനാഢ്യര്‍ പാവപ്പെട്ടവന്റെ ഭാര്യയെ മൊഴി ചൊല്ലിച്ച് കല്യാണം കഴിച്ചുകൊണ്ടു പോകുന്ന ദൈന്യചിത്രം വരച്ചുകാട്ടിയിട്ടുണ്ട്. അതുണ്ടാക്കിയ വികാരവിക്ഷോഭത്തിന്റെ ഏഴയലത്തു പോലും എത്താന്‍ കഴിയാത്ത വെറും അടുക്കള മാലിന്യമായി ഈ സിനിമ അധ:പതിച്ചു എന്നതാണ് സത്യം. ശബരിമല പ്രശ്നത്തിലേക്കും ശബരിമല പ്രക്ഷോഭത്തിലേക്കും വിമര്‍ശനബുദ്ധ്യാ എതിര്‍ക്കാനുള്ള ഒരു ആയുധം മാത്രമാക്കി ഇതിനെ മാറ്റുകയായിരുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന യാതനയും അവരുടെ പ്രശ്നങ്ങളും കെ ജി ജോര്‍ജ്ജ് ആദാമിന്റെ വാരിയെല്ലില്‍ വരച്ചുകാട്ടിയത് കാണണം. അടുക്കളയില്‍ നമ്മുടെ സാമൂഹ്യപശ്ചാത്തലത്തില്‍ സ്ത്രീകള്‍ ഇന്നും യാതന അനുഭവിക്കുന്നില്ല എന്നല്ല. ആ പശ്ചാത്തലത്തിനും സാഹചര്യത്തിനും ഇന്ന് ഏറെ മാറ്റം വന്നിട്ടില്ലേ? അണുകുടുംബമായപ്പോള്‍ പരസ്പരം സഹായിക്കുന്ന ഭാര്യയും ഭര്‍ത്താവും, ഭാര്യക്ക് വയ്യാതായാല്‍ അടുക്കളക്കാര്യമടക്കം എല്ലാം നോക്കുന്ന ഭര്ത്താക്കന്മാര് ഭാര്യമാര്‍ക്ക് ക്ഷേത്രത്തിലും പള്ളിയിലും പോകാന്‍ എല്ലാ സഹായവും ചെയ്യുന്ന ഭര്ത്താക്കന്മാര് ഇവരെയൊന്നും കാണാനുള്ള കണ്ണ് ക്രൈസ്തവ സ്നേഹത്തില്‍ ശബരിമല അയ്യപ്പനെ അധിക്ഷേപിക്കാനുള്ള വെപ്രാളത്തില്‍ ജിയോ ബേബിക്ക് ഉണ്ടായില്ല. ആറ്റുകാല്‍ പൊങ്കാലയടക്കമുള്ള ക്ഷേത്രസങ്കേതങ്ങളില്‍ ഭാര്യമാരെ കൊണ്ടുവിട്ട് ഒരുദിവസം മുഴുവന്‍ കാവല്‍ നില്ക്കുന്ന ഭര്ത്താക്കന്മാര് എത്രയോ പേരുണ്ട്. ഇതൊന്നും കാണാതെ അയ്യപ്പനെ നിന്ദിക്കാന്‍ ഒരു ഉപകരണം മാത്രമാക്കി നായികയുടെ ആര്‍ത്തവത്തെ മാറ്റി.
ഈ തരത്തിലുള്ള പ്രശ്നങ്ങള്‍ ക്രിസ്ത്യന്‍-മുസ്ലീം വീടുകളിലും ഇല്ലേ? ജിയോ ബേബിയുടെ വീട്ടില്‍ പെട്ടിക്കണക്കിന് സാനിട്ടറി പാഡുകള്‍ മൊത്തമായി ശേഖരിച്ചു വെച്ചിരിക്കുകയായിരുന്നോ? അനുഭവങ്ങളില്‍ നിന്നാണല്ലോ കഥയും കഥാപാത്രവും ഉണ്ടാകുന്നത്. ശബരിമല സമരവും ഇതില്‍ കൊണ്ടുവന്നിട്ടുണ്ട്. ആര്‍ത്തവത്തിന്റെ ശുദ്ധിയും അശുദ്ധിയും അല്ല അതിലെ വിഷയം. അയ്യപ്പസ്വാമി എന്ന നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തിലുള്ള പ്രതിഷ്ഠയുടെ ശുദ്ധിയാണ്. അത് തന്ത്രി പ്രതിഷ്ഠ നടത്തുമ്പോള്‍ സ്വന്തം ജീവന്റെ ഒരു ഭാഗം നല്കി സചേതനമാക്കുന്ന പ്രാണപ്രതിഷ്ഠയുടെ ശുദ്ധിയാണ്. അത് ജിയോ ബേബിക്ക് മനസ്സിലാക്കാന്‍ ഹിന്ദുധര്‍മ്മത്തെ കുറിച്ചും ധര്‍മ്മശാസ്ത്രങ്ങളെ കുറിച്ചും തന്ത്രശാസ്ത്രത്തെ കുറിച്ചും പഠിക്കണം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19 സീറ്റിലും ഇടതു മുന്നണി പരാജയപ്പെട്ടത് ഈ അയ്യപ്പനോടുള്ള കേരളത്തിലെ സ്ത്രീകളുടെ വിശ്വാസം കാരണമാണ്. അത് മറക്കരുത്.
Comments