തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നടപടി ക്രമങ്ങൾ ലംഘിച്ച് ഗൂഢ ഉദ്ദേശം വെച്ചാണ് സിഎജി റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് രാഷ്ട്രീയ പ്രശ്നമാണ്. രാഷ്ട്രീയമായി തന്നെ നേരിടും. കിഫ്ബി മുന്നോട്ട് വെക്കുന്ന വികസന പ്രവർത്തനങ്ങൾ വേണോ വേണ്ടയോ എന്ന് തെരഞ്ഞെടുപ്പിൽ ജനങ്ങൾ തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
സിഎജി പരാമർശങ്ങൾ പി.എ.സി ചർച്ച ചെയ്യും മുമ്പ് ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ അധികാരത്തിൻമേലുള്ള കടന്നുകയറ്റമെന്നാണ് സിഎജി വ്യാഖ്യാനിക്കുന്നത്. ഇത്തരത്തിൽ വ്യാഖ്യാനിക്കണമെങ്കിൽ ചില്ലറ വിവരക്കേടല്ല വേണ്ടതെന്നും സിഎജി സുപ്രീം കോടതിയല്ലെന്നും ഐസക്ക് പറഞ്ഞു.
സംസ്ഥാന സർക്കാരിന് കടുത്ത വിമർശനവുമായാണ് സിഎജി റിപ്പോർട്ട് കഴിഞ്ഞ ദിവസം നിയമസഭയിലെത്തിയത്. മസാല ബോണ്ടിൽ കേന്ദ്രത്തിന്റെ അവകാശത്തിൻമേൽ സംസ്ഥാനം കടന്നുകയറി. വിദേശ കടമെടുപ്പുകൾക്കുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന് ബാധ്യതയാണെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Comments