ലക്നൗ : ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം നടത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു . ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ താമസിക്കുന്ന അഫ്താബാണ് അറസ്റ്റിലായത് .
അടുത്തിടെ കാണാതായ ഒരു പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംഘത്തെ കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു . തുടർന്ന് റെയ്ഡിനായി ബസ്തർ ജില്ലയിലെത്തിയ പോലീസ് സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന പതിനഞ്ചും , ഇരുപത്തിരണ്ടും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെയും രക്ഷപ്പെടുത്തി.
പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികൾക്ക് ജോലി വാഗ്ദാനം നൽകും . പിന്നീട് നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കും . ശേഷം അവരെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നതെന്ന് അഫ്താബ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ നിരവധി ഫ്ലാറ്റുകൾ അഫ്താബും കൂട്ടാളികളും ഇതിനായി വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ലൈംഗിക കടത്ത് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനായി പോലീസ് ഇപ്പോൾ ഫ്ലാറ്റ് ഉടമകളെ ചോദ്യം ചെയ്യും . അഫ്താബിന്റെ കൂട്ടാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Comments