ന്യൂഡൽഹി: ചൈനീസ് പട്ടാളം ഇന്ത്യയുടെ ഭൂമി കൈയ്യേറിയെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഭൂമി കൈയ്യേറിയ ചൈന അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ഒവൈസി ആരോപിച്ചു. ചൈന നടത്തുന്നത് താത്ക്കാലിക നിർമ്മാണങ്ങളല്ലെന്നാണ് ഒവൈസി അവകാശപ്പെട്ടത്.
അരുണാചൽ, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിൽ ചൈനീസ് പട്ടാളം ഇന്ത്യയുടെ ഭൂമി തുടർച്ചയായി കൈയ്യേറുകയാണ്. ചൈനീസ് പട്ടാളം സ്ഥിരമായ നിർമ്മാണങ്ങൾ നടത്തുന്നു എന്നാണ് അരുണാചലിന്റെ ഭൂപടം വ്യക്തമാക്കുന്നത്. ഇന്ത്യൻ ഭൂമി ചൈന കൈയ്യേറുമ്പോൾ പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനാകുന്നതെന്നും ഒവൈസി ചോദിച്ചു.
കഴിഞ്ഞ ദിവസവും ഒവൈസി സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അരുണാചൽ അതിർത്തിയിൽ ചൈന ഒരു ഗ്രാമം തന്നെ നിർമ്മിച്ചെന്നായിരുന്നു ഒവൈസിയുടെ ആരോപണം. നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണെന്നും ഒവൈസി പറഞ്ഞിരുന്നു.
Comments