ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപിയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കെട്ടിപ്പൊക്കിയ ഗുപ്കർ സഖ്യം തകരുന്നു. ഗുപ്കറിൽ നിന്നും പിന്മാറാനാണ് പ്രധാന സഖ്യകക്ഷികളിലൊന്നായ പീപ്പിൾസ് കോൺഫറൻസിന്റെ തീരുമാനം. പാർട്ടി അദ്ധ്യക്ഷൻ സാജദ് ലോൺ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
അടുത്തിടെ നടന്ന ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളാണ് സഖ്യത്തിൽ നിന്നുള്ള പീപ്പിൾസ് കോൺഫൻസിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം. പിന്മാറ്റം വ്യക്തമാക്കി ഗുപ്കർ അദ്ധ്യക്ഷനും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് കത്ത് നൽകി. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനായി സഖ്യത്തിലെ ചിലർ വിതമ സ്ഥാനാർത്ഥികളെ നിർത്തിയെന്ന് ഫാറൂഖ് അബ്ദുള്ളയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
പല സീറ്റുകളിലും ഗുപ്കർ സഖ്യം ജയിച്ചെന്ന കാര്യം സത്യമാണ്. എന്നാൽ സഖ്യത്തിനെതിരായ വോട്ടുകൾ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടിയിരിക്കുന്നു. സഖ്യത്തിന്റെ വോട്ടുകളിൽ ചോർച്ചയുണ്ടാകാൻ കാരണം വിമതരാണ്. സഖ്യത്തിലെ സ്ഥാനാർത്ഥികൾക്കെതിരെ സഖ്യത്തിലെ ചിലർ തന്നെ വിമതരെ മത്സരിപ്പിച്ചു. ജമ്മു കശ്മീരിൽ സഖ്യത്തിന് ലഭിക്കേണ്ട വോട്ട് ഇതല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
Comments