ന്യൂയോർക്ക് : പാക് അനുകൂല നിലപാടുകൾക്ക് ജോ ബൈഡൻ ഭരണത്തിൽ നിർണായക പിന്തുണ ലഭിച്ചേക്കുമെന്ന ആശങ്കകൾ ശക്തമാകുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യക്കെതിരെ പാക് നിലപാടുയർത്തി പ്രതിഷേധം സംഘടിപ്പിച്ച വനിതയ്ക്ക് ജോ ബൈഡൻ ഭരണകൂടത്തിൽ നിർണായകസ്ഥാനം. നാഷണൽ എക്കണോമിക് കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയായ സമീര ഫാസിലിയാണ് കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം നാലു ദിവസത്തിനുള്ളിൽ അമേരിക്കയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ മുൻനിരയിൽ സമീര ഫാസിലി ഉണ്ടായിരുന്നു. ഇന്ത്യയുടെ അടിച്ചമർത്തലിനെതിരേയും അധിനിവേശത്തിനെതിരേയും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമീര ഫാസിലി പ്രതിഷേധം സംഘടിപ്പിച്ചത്.ജോബൈഡൻ സർക്കാരിന്റെ വിദേശ നയത്തിൽ നിർണായക ഇടപെടൽ നടത്താൻ കഴിയില്ലെങ്കിലും സമീര ഫാസിലിയുടെ നിയമനം ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഒബാമ ഭരണത്തിലും സമീരയ്ക്ക് ചുമതലകളുണ്ടായിരുന്നു.
അമേരിക്കയിലെ മുസ്ലിം രാഷ്ട്രീയത്തിൽ പാക് മതമൗലികവാദികളുടെ സ്വാധീനം വ്യക്തമായി തെളിയിക്കുന്ന നിരവധി സംഭവവികാസങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഡെമോക്രാറ്റുകളുടെ പല ഉന്നത സ്ഥാനങ്ങളിലും പാക് ബന്ധമുള്ളവരുണ്ട്. ബൈഡന്റെ ഡെപ്യൂട്ടി നാഷണൽ ക്ലൈമറ്റ് അഡ്വൈസറായി പാക് വംശജനായ അലി സെയ്ദിയെ ആദ്യം തന്നെ തെരഞ്ഞെടുത്തിരുന്നു.
Comments