കൊൽക്കത്ത: എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയ്ക്ക് പിന്തുണയുമായി വിവാദ മത പുരോഹിതനായ അബ്ബാസ് സിദ്ദിഖി. ഒവൈസിയുടെ ചിന്ത രാജ്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും മാത്രമാണ്. ജനങ്ങൾ അദ്ദേഹത്തെക്കുറിച്ച് കള്ളം പറയുകയാണെന്നും സിദ്ദിഖി പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങളുമായി ഒവൈസി മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭാഗമായി ഒവൈസിയും അബ്ബാസ് സിദ്ദിഖിയും കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിൽ അബ്ബാസ് സിദ്ദിഖി ഇന്ത്യൻ സെക്യുലർ ഫ്രണ്ട്(ഐഎസ്എഫ്) എന്ന പാർട്ടിക്ക് ഇന്ന് രൂപം നൽകിയിട്ടുണ്ട്. ഇതോടെ തെരഞ്ഞെടുപ്പിൽ ഐഎസ്എഫും എഐഎംഐഎമ്മും ഒരുമിച്ച് മത്സരിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.
വർഗീയത പ്രചരിപ്പിക്കുന്ന പരാമർശങ്ങളും പ്രസംഗങ്ങളും നടത്തിയതിന് നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടയാളാണ് അബ്ബാസ് സിദ്ദിഖി. രാജ്യത്തെ പള്ളികൾ ചിലർ കത്തിക്കുകയാണെന്നും ഇതിന് പകരമായി 50 കോടി ഇന്ത്യക്കാർ മരിക്കാൻ കാരണമാകുന്ന ഒരു വൈറസിനെ അള്ളാഹു അയക്കുമെന്നും മൗലാന അബ്ബാസ് സിദ്ധിഖി പറഞ്ഞിരുന്നു. പിന്നീട് ഇയാൾ തന്നെ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. തനിയ്ക്ക് മരിക്കാൻ ഭയമില്ലെന്നും എന്നാൽ മരിക്കുകയാണെങ്കിൽ ഇവിടെയുള്ള ഹിന്ദുക്കളെയും കൊണ്ടേപോകൂവെന്ന് പറഞ്ഞതും വലിയ വിവാദമായിരുന്നു.
Comments