കൊളംബോ : പാൽക് കടലിടുക്കിൽ ബോട്ട്മറിഞ്ഞ് നാല് പേർ മരിച്ചു. തമിഴ്മാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. തിങ്കളാഴ്ചയാണ് മത്സ്യബന്ധനത്തിനായെത്തിയ ബോട്ട് കാണാതായത്.
അറസ്റ്റ് തടഞ്ഞപ്പോൾ സംഭവിച്ച അപകടമാണെന്നാണ് ശ്രീലങ്കൻ നാവിക സേന അറിയിച്ചത്. പട്രോളിങ്ങിനിടെ ബോട്ട് ശ്രീലങ്കൻ സേനയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഇതിനെ പ്രതിരോധിച്ചതിനെത്തുടർന്ന് ബോട്ട് മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി മറികടന്നുവെന്നും നാവികസേന ആരോപിച്ചു.
നാല് പേരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ശ്രീലങ്കൻ നാവിക സേന കണ്ടെടുത്തു. മറ്റ് രണ്ടെണ്ണത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ തൊഴിലാളികളുടെ മരണത്തിൽ സംശയമുള്ളതായി അലയൻസ് ഫോർ റിലീസ് ഓഫ് ഇന്നസെന്റ് ഫിഷർമെൻ അധികൃതർ അറിയിച്ചു.
Comments