ന്യൂഡൽഹി ; ബംഗാൾ പിടിക്കാനൊരുങ്ങി ബിജെപി . പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് ബംഗാളിലെത്തും . നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125–)മത് ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ഐഎൻഎയിലെ മുൻഭടന്മാരെ ആദരിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി മമതയുമായി വേദി പങ്കിടും.
വിക്ടോറിയ മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ മമതയ്ക്കെതിരെ നിരന്തരം പ്രതികരിക്കുന്ന ബംഗാൾ ഗവർണർ ജയ്ദീപ് ധൻകറും പങ്കെടുക്കുന്നുണ്ട്. അതിനുമുൻപ് നേതാജിയെക്കുറിച്ചുള്ള രാജ്യാന്തര സെമിനാറിലും മോദി പ്രസംഗിക്കും.
തൃണമൂലിൽ നിന്ന് നേതാക്കളും , പ്രവർത്തകരും ബിജെപിയിലേക്ക് മാറുന്നതിനിടയ്ക്കാണ് പ്രധാനമന്ത്രി ബംഗാളിലെത്തുന്നത് . ബിജെപിയുടെ നീക്കങ്ങൾക്ക് ഊർജം പകരാൻ ആഭ്യന്തര മന്ത്രി അമിത്ഷാ 30ന് ബംഗാളിലെത്തുന്നുണ്ട്. ഉത്തര ബംഗാളിലെ 30 മണ്ഡലങ്ങളിലെങ്കിലും നിർണായക സ്വാധീനമുള്ള മട്ടുവ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് 2 ദിവസത്തെ ഷായുടെ പര്യടനത്തിൽ ഏറ്റവും പ്രധാനം .
അടുത്ത നിയമസഭാ തെരഞ്ഞൈടുപ്പ് ബംഗാളിലെ ചരിത്രത്തെ തന്നെ മാറ്റി മറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ പാർട്ടിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. ഇത് ബിജെപിയ്ക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്
Comments