കൊല്ലം: പത്തനാപുരത്ത് കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങി ബോധരഹിതനായ ആളെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരിച്ചു. പുനലൂർ വെഞ്ചേമ്പ് അയനിക്കോട് അനീഷ് ഭവനിൽ അനീഷ് (35) ആണ് മരിച്ചത്. വൈകിട്ട് ആറിന് പിറവന്തൂർ തച്ചക്കുളം രേഖാ മന്ദിരത്തിൽ രത്നാകരന്റെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകിട്ട് കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ പ്രദേശവാസിയായ കൊച്ചു ചെറുക്കൻ (78) ആണ് ആദ്യം കിണറ്റിലിറങ്ങുന്നത്. ശ്വാസം മുട്ടി ഇയാൾ ബോധരഹിതനായതിനെ തുടർന്ന് ഇയാളെ രക്ഷിക്കാനായി രാധാകൃഷ്ണൻ എന്നയാൾ ഇറങ്ങി. ഇയാൾക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അനീഷ് ഇറങ്ങിയത്.
കൊച്ചു ചെറുക്കനെയും രാധാകൃഷ്ണനെയും നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച ശേഷം കരയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ അനീഷ് ബോധരഹിതനായി കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
Comments