ഒമാനില്‍ ആറ് സ്വകാര്യ മേഖലകളിലെ ഫൈനാൻസ്, അക്കൗണ്ടിങ് ജോലികളിലാണ് വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് ഇൻഷൂറൻസ് കമ്പനികളിലെയും ഇൻഷൂറൻസ് ബ്രോക്കറേജ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളിലെയും ഫൈനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികളിൽ സ്വദേശികള്‍ക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തി. ഷോപ്പിങ് മാളുകൾക്ക് ഉള്ളിലെ സ്ഥാപനങ്ങളിലെ വിൽപന, അക്കൗണ്ടിങ്, മണി എക്സ്ചേഞ്ച്, അഡ്മിനസ്ട്രേഷൻ, സാധനങ്ങൾ തരംതിരിക്കൽ തുടങ്ങിയ ജോലികളിലും വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.പഴയതും പുതിയതുമായ വാഹനങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട എല്ലാ തസ്തികകളും സ്വദേശിവത്കരിച്ചിട്ടുണ്ട്.ഇന്ധനം കൊണ്ടുപോകുന്ന വാഹനങ്ങൾ, കാർഷിക ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ,ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിയിൽ സ്വദേശി ഡ്രൈവർ മാത്രമാണ് പാടുള്ളൂവെന്ന് തൊഴിൽ മന്ത്രി ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. എല്ലാ തരത്തിലുള്ള വാഹനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. മലയാളികളെ കാര്യമായി തന്നെ ബാധിക്കുന്നതാണ് പുതിയ സ്വദേശിവത്കരണ നീക്കം.പല തസ്തികകളിലും തൊഴിലെടുക്കുന്നവരിൽ കൂടുതലും മലയാളികളാണ്.
Comments