മനാമ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പള്ളികളിലെ പ്രാർത്ഥനകളും മത പരിപാടികളും രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു.ഫെബ്രുവരി പതിനൊന്നു മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത് .കൊറോണയെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ശുപാർശകൾക്കനുസൃതമായി നീതി, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻറ് മന്താലയമാണ് ഇക്കാര്യം അറിയിച്ചത് .
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രായമായവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി തീരുമാനം ആനുകാലിക അവലോകനത്തിന് വിധേയമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി .
പരിമിതമായ വിശ്വാസികളുടെ സാന്നിധ്യത്തിൽ അഹ്മദ് അൽ ഫത്തേ ഇസ്ലാമിക് സെന്ററിൽ നിന്ന് വെള്ളിയാഴ്ച പ്രാർത്ഥനയും പ്രഭാഷണവും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് അറിയിച്ചിട്ടുണ്ട് .
Comments