കൊറോണ വ്യാപനം തടയാന്‍ ഒമാനിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.രാജ്യത്തെ എല്ലാ ബീച്ചുകളും പൊതുപാർക്കുകളും രണ്ടാഴ്ചക്കാലത്തേക്ക് അടച്ചു.റെസ്റ്റ് ഹൗസുകൾ, ഫാമുകൾ, വിൻറർ ക്യാമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ഒത്തുചേരലും വിലക്കിയിട്ടുണ്ട്.വെള്ളിയാഴ്ച മുതല്‍ വാണിജ്യ കേന്ദ്രങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍, കഫേകള്‍, ജിംനേഷ്യം എന്നിവിടങ്ങളില്‍ അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം പാടുള്ളൂ. രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞു കിടക്കും.രാജ്യത്തിന് പുറത്തുള്ള സ്വദേശികൾക്ക് ഫെബ്രുവരി 21 വരെ കര അതിർത്തികൾ വഴി മടങ്ങി വരാൻ അവസരമുണ്ടാകും.
കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാണ്. ഇതിനായുള്ള ചെലവ് യാത്രക്കാര്‍ വഹിക്കണം. രാജ്യത്തിന് പുറത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ പാടില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും ആളുകള്‍ ഒത്തുചേരാന്‍ പാടില്ല.വടക്കൻ ശർഖിയ ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചക്കാലം രാത്രി ഏഴുമുതൽ പുലർച്ചെ ആറുമണി വരെ അടച്ചിടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.. ഗ്യാസ് സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവക്ക് ഈ തീരുമാനം ബാധകമായിരിക്കില്ല.
Comments