ചമോലി: തപോവൻ മേഖലയിൽ നിന്നും ഇതുവരെ കണ്ടെത്താനായത് 36 പേരുടെ മൃതശരീരങ്ങളെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ. തപോവൻ തുരങ്കത്തിലെ തെരച്ചിലിനായി വാഹനങ്ങൾ അകത്തേക്ക് കയറ്റി രക്ഷാ പ്രവർത്തനം നടക്കുകയാണെന്ന് ഐയടി.ബി.പി സേനാംഗങ്ങൾ അറിയിച്ചു. ഋഷിഗംഗയിലെ ജലനിരപ്പിൽ ഇന്നലെ വർദ്ധന വന്നതോടെ തെരച്ചിൽ ഇടയ്ക്ക് നിർത്തി വെച്ചെങ്കിലും വൈകിട്ടോടെ വീണ്ടും പ്രവർത്തനം സേന പുനരാരംഭിച്ചിരുന്നു.
ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് നദിക്കരയിൽ നിന്നും കണ്ടെത്തിയത്. അളകനന്ദ നദിക്കരയിലെ ചെളിയിൽ പൂണ്ട നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. 206 പേരാണ് ആകെ പട്ടികയിലുള്ളത്. ഇതിൽ ഇനി 168 പേരെയാണ് കണ്ടെത്താ നുള്ളതെന്ന് ജില്ലാ മജിസ്ട്രേറ്റ് സ്വാതി എസ്.ബദോരിയ അറിയിച്ചു.
തപോവൻ തുരങ്കത്തിൽ 8 മീറ്ററോളം തുളയ്ക്കാനായെന്നാണ് സേന പറയുന്നത്. ചെളി ഉറച്ചു തുടങ്ങിയതിനാൽ അത് നീക്കം ചെയ്യാൻ കുറച്ചുകൂടി എളുപ്പമായി തുടങ്ങിയെന്ന ശുഭപ്രതീക്ഷയും രക്ഷാ പ്രവർത്തകർ നടത്തി. പ്രദേശത്ത് താമസി ച്ചിരുന്ന അമ്പത് കുടുംബങ്ങളെന്നും പ്രദേശത്തെ പ്രളയത്തെ ഭയപ്പെട്ടിരുന്ന വരാണെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് പറഞ്ഞു. ഇവരെയെല്ലാം പുനരധി വസിപ്പിക്കാൻ തീരുമാനമെടുത്തതായി സിംഗ് അറിയിച്ചു.
Comments