ന്യൂഡൽഹി: കോൺഗ്രസും ഗാന്ധി കുടുംബവും പരസ്പരം പൂരകമാണ്. രണ്ടിനെയും വേർതിരിക്കാനാവില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മോതി ലാൽ നെഹ്റുവിന്റെയും,ജവഹർലാൽ നെഹ്റുവിന്റെയും ത്യാഗത്തെ വിസ്മരിക്കാനാവില്ല. ഇന്ദിരയും രാജീവ് ഗാന്ധിയും രക്തസാക്ഷിത്വം വരിച്ചു, ഞങ്ങൾക്ക് അവരെയും മറക്കാൻ കഴിയില്ല.
കോൺഗ്രസിന്റെ ദുരവസ്ഥയ്ക്ക് ഗാന്ധി കുടുംബം ഉത്തരവാദികളല്ലേ? എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകായിരുന്നു അദ്ദേഹം. 18 വർഷമായി സോണിയ ഗാന്ധി പാർട്ടിയെ നയിക്കുന്നു.
“ഇന്നും ഗാന്ധി കുടുംബത്തെ മാറ്റി മറ്റൊരാളെ കോൺഗ്രസ് പ്രസിഡന്റ് ആയി നിയമിച്ചാൽ മറ്റൊരു പണിയും നടക്കില്ല. എല്ലാ തലത്തിലും പാർട്ടിയെ ശക്തിപ്പെടുത്തുവാൻ ഗാന്ധി കുടുംബം അനിവാര്യമാണ്.
അതേ സമയം നേതൃമാറ്റം ആവശ്യപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുൻപ് കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. അതിൽ ഗുലാം നബി ആസാദും ,മുതിർന്ന നേതാവ് കബിൽ സിബലും ഉൾപ്പെടുന്നുണ്ട്. പാർട്ടിയുടെ മുതിർന്ന ഇരുപത്തി മൂന്ന് നേതാക്കളാണ് നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തിയത്.
Comments