ഒട്ടാവ: ഇന്ത്യക്കെതിരെ വിദേശത്തിരുന്ന് കടുത്ത ആക്രമണം അഴിച്ചുവിടുന്ന ഖാലിസ്താൻ ഭീകരരുടെ കാനഡ പാർലമെൻറിലെ സാന്നിദ്ധ്യത്തിനെതിരെ പ്രതിഷേധം. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഉലയാൻ സാദ്ധ്യതയുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ വംശജനായ എം.പി ആവശ്യപ്പെട്ടു. ഇന്ത്യൻ വംശജനും കാനഡ പൗരത്വം നേടി ജനപ്രതിനിധി രമേശ് സിംഗ് സംഘയാണ് പ്രതിഷേധിച്ചത്. സിഖ് സമൂഹത്തിൽപ്പെട്ട് നിരവധി എം.പിമാർ ഖാലിസ്താനികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും സംഘ പറഞ്ഞു.
ഖാലിസ്താനി ബന്ധമുള്ളവരിൽ പലരും ജനപ്രതിനിധികളാണ്. ഖാലിസ്ഥാനികൾ ഇന്ത്യയോട് യുദ്ധം പ്രഖ്യാപിച്ചവരാണ്. ഇന്ത്യക്കെതിരായ ഭീകരരെ കാനഡ ഔദ്യോഗികമായി പിന്തുണയ്ക്കുന്ന നടപടിയാണിതെന്നും സംഘ പറഞ്ഞു. ഇന്ത്യയിലെ കർഷകസമരത്തെ അക്രമാസക്തമാക്കിയത് ഖാലിസ്താനികളാണ്. ഇവർക്കായി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒടുവിൽ മാപ്പുപറഞ്ഞതും സംഘ ചൂണ്ടിക്കാട്ടി.
ഖാലിസ്താനികൾ ആഗോളഭീകരരാണെന്ന് 2018 ൽ തന്നെ കാനഡയുടെ രഹസ്യാ ന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് സംഘ ചൂണ്ടിക്കാട്ടി. കാനഡ യുടെ വികസനത്തിന് വലിയ പങ്ക് വഹിക്കുന്ന സിഖ് സമൂഹത്തെ കരിവാരി തേയ്ക്കാൻ ഖാലിസ്താനികൾ ശ്രമിക്കുന്നുണ്ട്. ഏറെ പരിശ്രമങ്ങൾ ക്കൊടുവിലാണ് പോലീസ് റിപ്പോർട്ടിൽ നിന്നും സിഖ് എന്ന പദം നീക്കിയതെന്നും സംഘ പറഞ്ഞു.
Comments