റിയാദ് : റെസ്റ്റോറന്റുകൾ, കഫേകൾ, ഹൈപ്പർമാർക്കറ്റുകൾ, മാളുകൾ എന്നീ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി സൗദി അറേബ്യ. തൊഴിലുകൾ പ്രാദേശികവൽക്കരിക്കാനുള്ള തീരുമാനം ഉടൻ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ യുവാക്കൾക്കും യുവതികൾക്കും ഏറ്റെടുക്കാൻ കഴിയുന്ന മുഴുവൻ മേഖലകളെയും തൊഴിലുകളെയും സ്വദേശിവൽക്കരിക്കാൻ ആണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യമേഖലയുമായുള്ള കരാറുകാർക്ക് പുറമേ മന്ത്രാലയങ്ങളിലെയും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെയും കമ്പനി കരാറുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്താനും നില മെച്ചപ്പെടുത്തുന്നതിനായി ഒരു പഠനം പൂർത്തിയാക്കി അത്തരം മേഖലയിൽ കുറഞ്ഞ വേതനം നിശ്ചയിച്ചു കഴിഞ്ഞു. 2019-2020 വർഷത്തെ സൗദൈസേഷൻ നടപടികളിലൂടെ 420000 പൗരന്മാർക്കു കൂടി വിവിധ മേഖലകളിൽ തൊഴിൽ ലഭ്യമായി. ഈ വർഷം ജനുവരിയിൽ തൊഴിൽ വിപണിയിൽ പ്രവേശിച്ച സൗദി യുവതീയുവാക്കളുടെ എണ്ണം 28000 കവിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
Comments