കട്ടക്: ഒഡീഷയിൽ കൂട്ട ബലാത്സംഗകേസിലെ പ്രതിയെ പോലീസ് പിടികൂടി. ബലാത്സംഗകേസിലെ മുഖ്യസൂത്രധാരനെയാണ് പോലീസ് പിടികൂടിയത്. 21 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പോലീസ് വലയിൽ വീഴുന്നത്. 1999 ജനുവരിയിലാണ് ഭുബനേശ്വറിൽ കുറ്റകൃത്യം നടന്നത്. മഹാരാഷ്ട്രയിലെ ലോണാവാലയിൽ നിന്നാണ് പ്രതി ബിബൻ ബിസ്വാൾ പിടിയിലായത്.
ഒളിവിൽ പോയ ശേഷം മഹാരാഷ്ട്രയിൽ വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു ബിസ്വാൾ. ക്രൂരമായിട്ടാണ് പ്രതി കൃത്യം നിർവ്വഹിച്ചതെന്നും മറ്റ് പ്രതികൾ പിടിയിലായിട്ടും മുഖ്യപ്രതി രക്ഷപെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരയ്ക്ക് നീതികിട്ടാനും കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ലഭ്യമാകാനും അറസ്റ്റ് വഴിവെയ്ക്കുമെന്നാണ് പോലീസ് പറയുന്നത്.
മഹാരാഷ്ട്രയിൽ ഒരു പ്ലംബറായിട്ടാണ് ബിബൻ ബിസ്വാൾ കഴിഞ്ഞിരുന്നത്. ജലാന്ദർ സ്വയിൻ എന്ന പേരിലാണ് ബിസ്വാൾ ആൾമാറാട്ടം നടത്തി കഴിഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു. ഓപ്പറേഷൻ സൈലന്റ് വൈപ്പർ എന്ന പേരിലാണ് തെരച്ചിൽ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
Comments