ബീജിംഗ്: പ്രമുഖ യൂറോപ്യൻ രാജ്യങ്ങളുടെ എതിർപ്പും നിരോധവും നിലനിൽക്കേ ബാൽക്കൻ രാജ്യങ്ങളുമായി ചൈന നടത്തുന്ന വ്യാപാരത്തിൽ ദുരൂഹത. എല്ലാ കരാറുകളും വ്യാപര കമ്മിയിലേക്ക് എത്തിക്കുന്ന ചൈനയുടെ രീതിയിൽ കടുത്ത എതിർപ്പ് നിലനിൽക്കേ യാണ് പുതിയ നീക്കങ്ങൾക്കെതിരെ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.
യൂറോപിലെ 17 പ്ലസ് 1 എന്ന വ്യാപര പങ്കാളിത്തത്തിലാണ് ചൈന മിക്കപ്പോഴും കരാർ വ്യവസ്ഥകൾ ലംഘിക്കുന്നത്. തൊഴിൽ മേഖലയിലും ഉൽപ്പന്നങ്ങളുടെ ലഭ്യതയിലുമൊന്നും ചൈന കരാർ വ്യവസ്ഥകൾ പാലിക്കാറില്ല. 27 യൂറോപ്യൻ രാജ്യങ്ങൾ ചൈനയുടെ ഇത്തരം നടപടികളിൽ മുന്നേ എതിർപ്പുള്ളവരാണ്. ഇതിനെ മറികടക്കാനാണ് ചൈന ബാൽക്കൻ രാജ്യങ്ങളെന്ന ചെറുരാജ്യങ്ങളേയും യൂറേഷ്യൻ രാജ്യങ്ങളേയും കൂട്ടുപിടിക്കുന്നത്. യൂറോപ്പിലേക്കുള്ള വാതിലായാണ് യൂറേഷ്യൻ മേഖലയിലെ ബാൽക്കൺ രാജ്യങ്ങൾ അറിയപ്പെടുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി.പ്രധാന രാജ്യങ്ങളായ ബൾഗേറിയ, റൊമാനിയ, സ്ലോവേനിയ, ലിത്വാനിയ, ലാത്വിയ, എസ്‌റ്റോണിയ എന്നിവരും ചൈനയുടെ നയത്തിൽ അസ്വസ്ഥരാണ്.
പ്രാഗ് കേന്ദ്രീകരിച്ച് ആഗോള വ്യാപാര രംഗത്തെ മാറ്റങ്ങൾ വിശകലനം ചെയ്യുന്ന വിദഗ്ധരാണ് ചൈനയുടെ പുതിയ നീക്കത്തിനെതിരെ സൂചന നൽകുന്നത്.ചൈന ആദ്യം കരാറിൽ ഏർപ്പെട്ടാലും പതിയെ പതിയെ നിക്ഷേപം കുറയ്ക്കുന്ന രീതിയാണ് സ്വീകരിക്കാറെന്നും പ്രാഗ് വിദഗ്ധർ ചൂണ്ടിക്കാട്ടി.
Comments