കൊച്ചി: കെഎസ്‌ഐഎൻസി മാനേജിങ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ എൻ പ്രശാന്ത് മാദ്ധ്യമ പ്രവർത്തകയ്ക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങൾ വിവാദത്തിൽ. ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രശാന്ത് പരിഹാസ രൂപേണ വാട്‌സാപ്പ് സ്റ്റിക്കറുകൾ മാത്രമയച്ചാണ് മറുപടി നൽകിയത്. അപമര്യാദയായി അയച്ച സന്ദേശങ്ങളെ പറ്റി പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ വാർത്ത ചോർത്തിയെടുക്കാനുള്ള വേല വേണ്ടെന്നായിരുന്നു കളക്ടർ ബ്രോയുടെ മറുപടി.
മാതൃഭൂമി ലേഖിക പ്രവിതയും പ്രശാന്തും തമ്മിലുള്ള വാട്‌സാപ് സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ സംസാരിക്കാൻ താത്പര്യമുണ്ടാകുമോ, വാർത്തയുടെ ആവശ്യത്തിനാണ് എന്ന മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് നടൻ സുനിൽ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കർ ആണ് തിരിച്ചയക്കുന്നത്.
താങ്കളെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല, പ്രതികരണമറിയാനാണ് എന്ന മാദ്ധ്യമപ്രവർത്തകയുടെ സന്ദേശത്തിന് നടിയുടെ മുഖമുള്ള, അശ്ലീല ചുവയുള്ള സ്റ്റിക്കറാണ് അയച്ചതെന്നും ചാറ്റിൽ കാണാനാകും. തുടർന്ന് ഇത്തരം തരംതാഴ്ന്ന പ്രതികരണം താങ്കളിൽ നിന്നും പ്രതീക്ഷിച്ചില്ലെന്ന് മാദ്ധ്യമ പ്രവർത്തക പറയുന്നുണ്ട്. ആദ്യമയച്ച സന്ദേശങ്ങൾ പ്രശാന്ത് ചാറ്റിൽ നിന്ന് ഡിലീറ്റ് ചെയ്തതായും കാണാൻ സാധിക്കും.
ചാറ്റ് വിവാദമായപ്പോൾ പ്രശാന്തിന്റെ രക്ഷയ്ക്കായി ഭാര്യയും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാദ്ധ്യമ പ്രവർത്തകയോട് സംസാരിച്ചത് താനാണെന്നും പ്രശാന്തിനെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു ശ്രമമെന്നും വിശദീകരിച്ചുള്ളതാണ് അവരുടെ പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെ വിമർശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
എന്റെ ഭർത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു…
Posted by Lekshmy Prasanth on Monday, February 22, 2021
Comments