കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിർണായകമാണെന്ന് യാക്കോബായ സഭാ നേതൃത്വം. നിലവിൽ സഭ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചിട്ടില്ലെന്നും രാഷ്ട്രീയ നിലപാട് എടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും സഭാ ആസ്ഥാനത്തു ചേർന്ന സുന്നഹദോസ് യോഗം വിലയിരുത്തി.
സഭയ്ക്ക് സ്വാധീനമുള്ള നിരവധി നിയമസഭാ മണ്ഡലങ്ങൾ ഉണ്ട്. എറണാകുളം അതിൽ പ്രധാനമാണ്. ഒരു മുന്നണിയെയും നിലവിൽ അകറ്റി നിർത്തുന്നില്ല. ചർച്ചയ്ക്കുള്ള വാതിൽ മുന്നണികൾക്ക് മുന്നിൽ തുറന്നിടുകയാണ്. സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും നടത്തുന്ന ശ്രമങ്ങളിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്നും സുന്നഹദോസ് യോഗത്തിന് ശേഷം മെത്രാപ്പോലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് പറഞ്ഞു.
വനിതാ മതിലിൽ അടക്കം സഹായിച്ച യാക്കോബായ സഭയെ ഇടത് പക്ഷം കയ്യൊഴിഞ്ഞെന്ന നിലപാട് സഭാ വിശ്വാസികൾക്കുണ്ട്. ശബരിമല സുപ്രീം കോടതി വിധിയിൽ പിഴവുകൾ ഉണ്ടെന്നും വിധി ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിത്തേരി ബിൽ ഔദാര്യമായി കാണുന്നില്ലന്നും സഭാ നേതൃത്വം വ്യക്തമാക്കി.
Comments