തിരുവനന്തപുരം: മലബാറിലെ കള്ളവോട്ട് പാരമ്പര്യം തടയുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്യുന്നവർക്കും സഹായിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയെടുക്കും. പ്രശ്‌നബാധിത ബൂത്തുകളിൽ വിന്യസിക്കാൻ കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കണ്ണൂരും കാസർകോടും ഉൾപ്പെടെയുള്ള ജില്ലകളിൽ മുൻ തെരെഞ്ഞെടുപ്പുകളിൾ സംഭവിച്ചതുപോലെ കള്ളവോട്ട് നടക്കാതിരിക്കാൻ കർശന നടപടിക്കൊരുങ്ങുകയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ. ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾ വിശദാംശങ്ങൾ മൂന്ന് തവണ പരസ്യപ്പെടുത്തണം. ഇവരെ ഒഴിവാക്കിക്കൂടേയെന്ന് ഇത്തവണ പാർട്ടികളോട് ചോദിക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു.
ഇത്തവണ പ്രശ്‌നബാധിത ബൂത്തുകളിൽ സുരക്ഷ ശക്തമാക്കും. 25 കമ്പനി കേന്ദ്രസേന മറ്റന്നാൾ സംസ്ഥാനത്തെത്തും. 150 കമ്പനിയെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ പശ്ചാത്തലത്തിൽ 15,730 പോളിംഗ് ബൂത്തുകൾ അധികമായി സജ്ജമാക്കണം. പ്രധാന ബൂത്തിന്റെ 200 മീറ്റർ പരിധിയിലാകും താത്ക്കാലിക ബൂത്തുകളെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Comments