ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായത് 136 പേർ. ഇവരെ മരിച്ചതായി പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കാണാതായവരുടെ കുടുംബത്തിന് മരണ സർട്ടിഫിക്കറ്റും നൽകും. പ്രളയത്തിൽ ഇതുവരെ മരിച്ചത് 70 പേരാണ്.
തപോവൻ, ഋഷിഗംഗ പവർ പ്രൊജക്ട് സൈറ്റിലെ തൊഴിലാളികളാണ് പ്രളയത്തിൽ അകപ്പെട്ടത്. ഇവിടുത്തെ തൊഴിലാളികളായ 206 പേരെയാണ് കാണാതായത്. ഇതിൽ 70 മൃതദേഹങ്ങളും 29 ശരീര ഭാഗങ്ങളും കണ്ടെത്തിയതായാണ് അധികൃതർ അറിയിച്ചത്. രക്ഷാ പ്രവർത്തനം 17-ാം ദിവസവും ഐടിബിപിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായത് ഉണ്ടായത്. ഒരു അണക്കെട്ടും അഞ്ച് പാലങ്ങളും ഒഴുകിപ്പോയി. കുത്തിയൊഴുകിയെത്തിയ വെള്ളത്തിൽ നിരവധി വീടുകളും ഒലിച്ചുപോയി. സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേന, ഐടിബിപി, ലോക്കൽ പോലീസ്, അർദ്ധ സൈനികർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Comments