ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ട്രാക്ടർ റാലിയുടെ മറവിൽ കലാപം അഴിച്ചുവിട്ട കേസിലെ പ്രധാന പ്രതിയും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
പോലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്ന സിദ്ധുവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. വാദം കേട്ട ശേഷം ജഡ്ജി സമർജീദ് കൗറാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ജയിലിനകത്തെ സുരക്ഷാ പ്രശ്നങ്ങൾ ദീപ് സിദ്ധുവിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ തീഹാർ ജയിലിലാണ് ദീപ് സിദ്ധുവിനെ പാർപ്പിച്ചിരിക്കുന്നത്.
ചെങ്കോട്ടയിൽ കലാപം ഉണ്ടാക്കിയ സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 148,149, 120 ബി, 152, 395, 308, 188 എന്നീ വകുപ്പുകൾ പ്രകാരമാണ് ദീപ് സിദ്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആംസ് ആക്ടിലെ വിവിധ വകുപ്പുകളും ദീപ് സിദ്ധുവിന് മേൽ ചുമത്തിയിട്ടുണ്ട്.
Comments