ഗുരുവായൂർ : ഉത്സവനാളുകളിൽ ഭഗവൽ പ്രസാദമായി ഗുരുവായൂരിൽ നിന്നുകിട്ടുന്ന കഞ്ഞിയും പുഴുക്കും ഭക്ഷ്യകിറ്റുകളായി വീടുകളിൽ എത്തിക്കാൻ ഗുരുവായൂർ ദേവസ്വം . കൊറോണ നിയന്ത്രണങ്ങൾ മൂലം കഞ്ഞിയും പുഴുക്കും വിതരണം ചെയ്യാൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനം.
പതിനായിരം കുടുംബങ്ങൾക്കാണ് കിറ്റ് നൽകുക. അഞ്ച് കിലോ അരി, ഒരു കിലോ മുതിര, അരകിലോ ശർക്കര, നാളികേരം, അരക്കിലോ വെളിച്ചെണ്ണ, ഉപ്പ് എന്നിവ അടങ്ങുന്ന കിറ്റ് സ്പോൺസർമാർ വഴിയാണ് വീടുകളിൽ എത്തിക്കുന്നത് .
ഭക്തർക്ക് വിതരണം ചെയ്യാനുള്ള പതിനായിരം ഭക്ഷ്യകിറ്റുകൾ കൗസ്തുഭം ഗ്രൗണ്ടിൽ എത്തുകയും ചെയ്തു. അവകാശികൾക്ക് നൽകിയ മുൻകൂർ കൂപ്പൺ പ്രകാരം, കൂപ്പണിൽ രേഖപ്പെടുത്തിയ തിയ്യതികളിൽ കൗസ്തുഭം കോമ്പൗണ്ടിലെ “നാരായണീയം ” ഹാളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും. ഉത്സവ കാലയളവിൽ എല്ലാവരും കഴിക്കാനെത്തുന്നതാണ് ഗുരുവായൂരിലെ കഞ്ഞിയും ,പുഴുക്കും .
Comments