ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ് മൂലം ഭൂമിക്കടിയിലും വലിയ മാറ്റം സംഭവിച്ചതായി റിപ്പോർട്ട് . മനുഷ്യന്റെ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന ഭൂമിക്കടിയിലെ കമ്പനങ്ങള്‍ ദശാബ്ദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലായെന്നാണ് പഠനത്തിൽ തെളിയിക്കുന്നത്.
സാമൂഹ്യ അകലം പാലിക്കല്‍, നിരത്തുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞത്, വിനോദസഞ്ചാരവും യാത്രയും കുറഞ്ഞത്, വ്യവസായങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയത് തുടങ്ങി പല കാരണങ്ങള്‍ മനുഷ്യ നിർമ്മിത ഭൗമ കമ്പനങ്ങളെ കുറച്ചിട്ടുണ്ട് . പരിഷ്കൃത സമൂഹം ഭൂമിയിലുണ്ടാക്കിയ എല്ലാ പോരായ്മകളെയും പരിഹരിക്കാൻ കഴിയുന്നതായിരുന്നു കൊറോണ വൈറസ് പൊട്ടിപുറപ്പെട്ട സമയങ്ങൾ .
മനുഷ്യന്റെ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ഭൗമകമ്പനങ്ങളില്‍ 50 ശതമാനം വരെ കുറവാണ് പഠനത്തിൽ രേഖപ്പെടുത്തിയത്. സാധാരണ വര്‍ഷങ്ങളില്‍ ക്രിസ്തുമസ് അവധിക്കാലത്താണ് ലോകത്ത് ഏറ്റവും കുറഞ്ഞ മനുഷ്യ നിര്‍മ്മിത ഭൗമ കമ്പനങ്ങള്‍ രേഖപ്പെടുത്താറുള്ളത് .എന്നാൽ ഇതിനേക്കാള്‍ കുറഞ്ഞ അളവിലാണ് കൊറോണ കാലത്തെ പ്രകമ്പനങ്ങൾ .
117 രാജ്യങ്ങളിലായുള്ള 268 സീസ്മിക് സ്റ്റേഷനുകളിലെ വിവരങ്ങളാണ് ഗവേഷക സംഘം പഠനത്തിനായി ശേഖരിച്ചത്. സ്വകാര്യ വ്യക്തികളുടെ സീസ്‌മോമീറ്ററുകളില്‍ നിന്നുള്ള വിവരങ്ങളും ഗവേഷകര്‍ പഠനത്തിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . 268ല്‍ 185 സീസ്മിക് സ്റ്റേഷനുകളിലെ ഭൗമ കമ്പനങ്ങള്‍ വലിയ തോതില്‍ കാലത്ത് കുറഞ്ഞു.
അമേരിക്കയിലെ സിറ്റിസണ്‍ സീസ്‌മോമീറ്ററുകളില്‍ 20 ശതമാനത്തിലേറെ ഭൗമകമ്പനങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. വിനോദസഞ്ചാരത്തിന് വലിയ പ്രാധാന്യമുള്ള ബാര്‍ബഡോസ് പോലുള്ള രാജ്യങ്ങളില്‍ ഭൗമ കമ്പനങ്ങള്‍ നേര്‍ പകുതിയായി കുറഞ്ഞു.
മനുഷ്യര്‍ തിങ്ങി പാര്‍ക്കുന്ന ന്യൂയോര്‍ക്ക് സിറ്റി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു ഭൂമിക്ക് ഏറ്റവും കൂടുതല്‍ കമ്പനങ്ങൾ കുറവായത്. ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലെ റുണ്ടു തുടങ്ങി അധികം ആളനക്കമില്ലാത്ത പ്രദേശങ്ങളില്‍ പോലും മനുഷ്യര്‍ മൂലമുണ്ടാകുന്ന ഭൗമകമ്പനങ്ങളില്‍ വലിയതോതിൽ കൊറോണ കാലത്ത് കുറവുണ്ടായി.
ഏറെക്കാലത്തിന് ശേഷമാണ് മനുഷ്യ നിർമ്മിത ഭൗമ കമ്പനങ്ങളില്‍ കുറവുണ്ടായതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പകല്‍ സമയങ്ങളില്‍ മനുഷ്യ നിർമ്മിത ഭൗമ കമ്പനങ്ങള്‍ കുറഞ്ഞത് പ്രകൃതിയിലെ കമ്പനങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചു. പ്രത്യേകിച്ചും ഭൗമപാളികളുടെ ചലനങ്ങള്‍ അടുത്തകാലത്തെങ്ങുമില്ലാത്ത വിധം പകല്‍ സമയങ്ങളില്‍ രേഖപ്പെടുത്താന്‍ സാധിച്ചു . അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുന്നതിന് പ്രകൃതിയില്‍ നിന്നുള്ള ഭൗമ കമ്പനങ്ങളേയും മനുഷ്യ നിർമ്മിത ഭൗമ കമ്പനങ്ങളേയും വേര്‍തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ബെല്‍ജിയം റോയല്‍ ഒബ്‌സര്‍വേറ്ററിയുടെ നേതൃത്വത്തില്‍ ഇംപീരിയല്‍ കോളജ് ലണ്ടന്‍, ഓക്‌സ്‌ഫോഡ് സര്‍വകലാശാല, സൂറിച്ചിലെ സ്വിസ് സീസ്‌മോളജിക്കല്‍ സര്‍വീസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പഠനം .
Comments