തിരിച്ചറിയൽ രേഖകളില്ലാതെ ബയോമെട്രിക് അതിവേഗ യാത്രാസംവിധാനത്തിലൂടെ യാത്രാനടപടികൾ പൂർത്തിയാക്കുന്ന നടപടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസ്‌പോർട്ടോ, എമിറേറ്റ്‌സ് ഐ.ഡി.യോ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതെങ്കിൽ ഇനിമുതൽ ടിക്കറ്റ് ചെക്കിങ് കൗണ്ടർമുതൽ വിമാനത്തിലേക്ക് കയറുന്നതുവരെ മുഖംമാത്രം കാണിച്ചാൽ മതിയാകും.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞു നടപടി നടപടി പൂർത്തികരിക്കാൻ സാധിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചത്. പാസ്‌പോർട്ട് മാത്രമല്ല ബോഡിങ് പാസ് വരെ ഈ നടപടിക്ക് ആവിശ്യമില്ല. എല്ലാ മുഖങ്ങളും തിരിച്ചറിയാനുള്ള സോഫ്റ്റ്‌വേർ അതാത് സമയത്ത് വേണ്ടതു ചെയ്യും. അഞ്ചുമുതൽ ഒമ്പത് സെക്കൻഡിനുള്ളിൽ യാത്രാനടപടി പൂർത്തിയാവുകയും ചെയ്യും.ജി.ഡി.ആർ.എഫ്.എ. മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമർറി ബയോമെട്രിക് സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇരട്ടകളെപ്പോലും തിരിച്ചറിയാനാവുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇവിടെ നടപ്പാക്കുന്നത്. സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ആദ്യതവണ അവരുടെ പാസ്‌പോർട്ട് വിവരങ്ങൾ രജിസ്റ്റർചെയ്തിരിക്കണം. മുഖം സിസ്റ്റത്തിലേക്ക് പകർത്തുകയും വേണം. തുടർയാത്രകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ല.ബയോമെട്രിക് സംവിധാനത്തിൽ പാസ്‌പോർട്ട് ആവശ്യമില്ലെങ്കിലും യാത്രക്കാർ എല്ലാരേഖകളും കൈവശം കരുതണമെന്ന് അധികൃതർ ഓർമിപ്പിച്ചു.ആദ്യഘട്ടത്തിൽ എമിറേറ്റ്‌സ് വിമാനത്തിന്റെ ബിസിനസ്, ഫാസ്റ്റ്ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 17 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് ബയോമെട്രിക് പാതയിൽ രജിസ്റ്റർ ചെയ്യാം.
Comments