ചേര്‍ത്തലയ്ക്കടുത്ത് ആര് എസ് എസ് സ്വയംസേവകനായ നന്ദുവിനെ എസ് ഡി പി ഐ ഭീകരര്‍ വെട്ടി കൊലപ്പെടുത്തിയ സംഭവം ആകസ്മികമോ യാദൃശ്ചികമോ അല്ല. പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് പറയുംപോലെ വളരെ ആസൂത്രിതവും സംഘടിതവുമായ ആക്രമണമാണ് ഇവിടെ ഇസ്ലാമിക ഭീകരര്‍ നടത്തിയത്.
മാറാട് കടപ്പുറത്ത് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ഇസ്ലാമിക ഭീകരാക്രമണത്തിന്റെ തനിയാവര്‍ത്തനമാണ് ചേര്‍ത്തലയില്‍ അരങ്ങേിയത്. മാറാട് ആക്രമണത്തിന് ആയുധം സംഭരിച്ചിരുന്നത് അവിടെ അനധികൃതമായി കെട്ടിപ്പൊക്കിയ മുസ്ലീം പള്ളിയിലായിരുന്നു. അതേപോലെ തന്നെ ചേര്‍ത്തലയിലും പള്ളിയിലാണ് ആയുധങ്ങള്‍ സംഭരിച്ചതെന്ന് ആരോപണമുണ്ട്.
25 ലേറെ ബൈക്കുകളിലായി വന്ന അമ്പതോളം പേര് ഗ്രൂപ്പുകളായി തിരിഞ്ഞ് ആര് എസ് എസ് സ്വയംസേവകരുടെ വീടുകളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ഈ ആക്രമണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കാശ്മീരിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാക് ഭീകരരുടെ ഒത്താശയോടെ നടന്ന ജിഹാദി ആക്രമണങ്ങളും ഇതേ മാതൃകയില്‍ തന്നെയായിരുന്നു. ഇത്തവണയും നന്ദു കൃഷ്ണ വെട്ടേറ്റു മരിച്ചപ്പോള്‍ മറ്റൊരു സ്വയംസേവകന്റെ കൈ വെട്ടിമാറ്റുകയും മറ്റു രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എസ് എഫ് ഐ നേതാവായ അഭിമന്യുവിന്റെയും വിശാലിന്റെയും ഒക്കെ വധത്തില്‍ സംഭവിച്ചതുപോലെ മറ്റു പ്രദേശങ്ങളില്‍ നിന്നുവന്ന ഇസ്ലാമിക ഭീകരരാണ് ഇവിടെയും കൊലപാതകം നടത്തിയത്.
ഈ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം എസ് ഡി പി ഐ നേതൃത്വം സ്റ്റേഷനില്‍ കൊണ്ടുപോയി നല്കിയ ഏതാനും ഇസ്ലാമിക ഭീകരരെ മുന്‍നിര്‍ത്തി കേസിലെ അന്വേഷണം കൈവിടാനുള്ള നീക്കമാണ് പോലീസിന്റേത്. നന്ദു കൃഷ്ണയെ വെട്ടിക്കൊല്ലുന്ന യഥാര്‍ത്ഥ പ്രതിയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതാണ്. മൂന്നുദിവസം കഴിഞ്ഞിട്ടും ആ യഥാര്‍ത്ഥ പ്രതിയെ കുറിച്ച് പോലീസ് നിശ്ശബ്ദത പാലിക്കുകയാണ്. ഇതുതന്നെയാണ് എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിലും നടന്നത്. ആ കേസിലും യഥാര്‍ത്ഥ പ്രതികളെ ഒളിപ്പിച്ച് ബദല്‍ പ്രതികളെ വെച്ച് കേസ് മാനേജ് ചെയ്യുകയാണുണ്ടായത്. പുറത്തുള്ള ഈ അക്രമി സംഘം തന്നെയാണ് മിക്ക സ്ഥലത്ത് ഇത്തരം കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എത്തുന്നത്. ഇവരെ പൂട്ടാതെ കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടം അവസാനിക്കില്ല.
പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ കേസിലും ഇതേ കാര്യം നടന്നു എന്നാണ് ആരോപിക്കപ്പെടുന്നത്. ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റുമ്പോള്‍ തകര്‍ന്നത് അദ്ദേഹത്തിന്റെ ജീവിതം മാത്രമല്ല, ജനാധിപത്യത്തോടും ഭരണഘടന ഉറപ്പാക്കുന്ന പൗരസ്വാതന്ത്ര്യത്തിന്റെ കാവലാളായ സംസ്ഥാന ഭരണകൂടത്തോടുള്ള വിശ്വാസം കൂടിയാണ്. വോട്ടുബാങ്കിനുവേണ്ടി ഇസ്ലാമിക ഭീകരതയെ താലോലിക്കുന്ന ഇടതു-വലതു മുന്നണികളുടെ കാലത്ത് ഇസ്ലാമിക ഭീകരതയ്ക്ക് എതിരെ കേരളത്തില്‍ നടപടി ഉണ്ടാകില്ല. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും മറ്റ് ഏജന്‍സികളും നല്കിയ രഹസ്യാന്വേഷണ റിപ്പോര്ട്ടിന്മേല് തലവെച്ച് ഉറങ്ങുന്ന കേരളാ പോലീസിന്റെ അവധാനതയും വോട്ടുബാങ്കിനു വേണ്ടി ഭീകരരോട് പിണറായി വിജയനും സര്‍ക്കാരും പുലര്‍ത്തുന്ന പ്രീണന മനോഭാവവുമാണ് കേരളത്തിലെ ഇസ്ലാമിക ഭീകരത നീരാളിയെ പോലെ പടര്‍ന്നുപിടിക്കാന്‍ കാരണം.
കേരളാ പോലീസ് ആസ്ഥാനത്ത് നിന്ന് രഹസ്യരേഖകള്‍ ചോര്‍ത്തിയ കേസില്‍ ഭീകരസംഘടനകളുമായി ബന്ധമുള്ള ബിജു സലിമിനെ തിരിച്ചെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എസ് ഡി പി ഐയുടെ ഭീകരപ്രവര്‍ത്തനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം കേരളാ പോലീസ് കണ്ണടച്ചതുകൊണ്ടു മാത്രമാണ് ഇത്രയും നിര്‍ബാധമായി നടക്കുന്നത്. യു പി പോലീസും എന്‍ ഐ എയും അന്വേഷിച്ചപ്പോള്‍ മാത്രമാണ് കേരളത്തിലൂടെ പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐയും ഒഴുക്കിയ കോടികളുടെ വിവരങ്ങള്‍ പുറത്തു വരുന്നത്. അഖിലയെ മതപരിവര്‍ത്തനം ചെയ്യാനും ഇതേപോലെ കോടികള്‍ ഒഴുക്കിയതും ഹൈക്കോടതിയെ ഭീഷണിപ്പെടുത്തും വിധം ജാഥ നടത്തിയതും ഒക്കെ ഇതേ പിണറായി സുല്‍ത്താന്റെ പോലീസിന് മുന്നിലാണ്. ആലപ്പുഴയില്‍ സ്വന്തം സഹോദരന് ഇസ്ലാമിക ഭീകരരുടെ വെട്ടേറ്റ് മരിച്ചപ്പോള്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞ വിനുവിനെ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് തുറങ്കലില്‍ അടച്ചു. കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ യാതൊരു നടപടിയുമില്ല.
കഴിഞ്ഞദിവസം മലപ്പുറത്ത് എസ് ഡി പി ഐ ഭീകരര്‍ 1921 ന്റെ വാര്‍ഷികം അനുസ്മരിച്ച് റാലി നടത്തിയിരുന്നു. റാലിയില്‍ വാളുമായി കൊല്ലാന്‍ കൊണ്ടുപോകുന്ന ഹിന്ദുക്കളെയും ആര് എസ് എസ്സുകാരെയും പ്രതീകാത്മകമായി അവതരിപ്പിച്ചിരുന്നു. ആര് എസ് എസ് എന്ന പ്രസ്ഥാനം രൂപം കൊള്ളുന്നതിനു മുന്‍പാണ് മലബാര്‍ കലാപം നടന്നതെന്ന് ചരിത്രബോധമില്ലാത്ത മ്ലേച്ഛന്മാര് ഓര്‍മ്മിച്ചില്ല. അത്രയും വിവരമുണ്ടായിരുന്നെങ്കില്‍ ഒരു സമൂഹത്തില്‍ അന്തച്ഛിദ്രം വളര്‍ത്തുന്ന മാതിരി ഹിന്ദു സമൂഹം നേരിട്ട ദുരന്തങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന മാതിരി അവരുടെ മനസ്സിലെ നീറുന്ന കനല്ക്കൂമ്പാരത്തിലെ ചാരം ഊതിപ്പറപ്പിച്ച് വീണ്ടും തീ ആളിക്കാന്‍ ഇസ്ലാമിക ഭീകരര്‍ ശ്രമിക്കില്ലായിരുന്നു. മലപ്പുറം ജില്ല മാപ്പിളസ്ഥാനോ പാക്കിസ്ഥാനോ അല്ല എന്ന കാര്യം എസ് ഡി പി ഐ ഭീകരര്‍ ഓര്‍മ്മിക്കണം. മാപ്പിള കലാപത്തിന് മുന്‍പ് ആര് എസ് എസ് രൂപവത്കരിക്കപ്പെട്ടിരുന്നെങ്കില് കലാപത്തിന് ഒരുമ്പെട്ടവര്‍ വന്നപോലെ പോകില്ലായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. കാരണം, മഹാകവി കുമാരനാശാന് ദുരവസ്ഥയില്‍ ചൂണ്ടിക്കാട്ടിയ പോലുള്ള അവസ്ഥയില്‍ നിന്ന് ജാതിഭേദമില്ലാത്ത ഏകീകൃത ഹിന്ദു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ആര് എസ് എസ്സിന് കഴിഞ്ഞു എന്നതു തന്നെയാണ് അതിനു കാരണം.
ഇന്ന് എസ് ഡി പി ഐ ഭീകരര്‍ മലപ്പുറം ജില്ലയില്‍ ഉടനീളം വിളിച്ച മുദ്രാവാക്യമുണ്ട്. 21 ല്‍ ഊരിയ കത്തി ഉറയില്‍ ഇട്ടിട്ടില്ല സൂക്ഷിച്ചോ – എന്നായിരുന്നു ആ മുദ്രാവാക്യം. മലപ്പുറത്തിനും കേരളത്തിനും പുറത്ത് ലോകമുണ്ട് എന്ന കാര്യം ഈ ഭീകരര്‍ ഓര്‍മ്മിക്കണം. ഉറയിലിടാത്ത കത്തി സൂക്ഷിച്ചോ ക്ഷൗരം ചെയ്യാമെന്ന് മറുപടി മുദ്രാവാക്യം കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം കെ മാധവന് നായരും വില്യം ലോഗനും ചൂണ്ടിക്കാണിച്ച മാതിരി മാപ്പിള കലാപകാലത്ത് ഭയന്നോടിയ ഹിന്ദുക്കള്‍ക്ക് പകരം അഭിമാനബോധത്തോടെ ഭീകരരെ നേരിടാനെത്തിയ കപ്രാട്ട് പണിക്കരെ പോലെയുള്ള നൂറുകണക്കിന് ആളുകളെ ആര് എസ് എസ് വാര്‍ത്തെടുത്തതു കൊണ്ടു തന്നെയാണ്. ആര് എസ് എസ് വാര്‍ത്തെടുത്ത സ്വയംസേവകര്‍ ബേക്കറി കൊള്ളയടിക്കാനും പെണ്‍കുട്ടികളെ പിഴപ്പിച്ച് വലിച്ചെറിഞ്ഞ് ലവ് ജിഹാദിലൂടെ സ്വന്തം മതത്തിലേക്ക് മാറ്റാനുമല്ല. ഈ നാടിന്റേ ഉന്നതിക്കു വേണ്ടി സ്വന്തം ജീവിതവും ശരീരവും പതിക്കട്ടെ എന്ന് പ്രാര്‍ത്ഥന ചൊല്ലുന്ന ആര് എസ് എസ്സിന്റെ ലക്ഷ്യം ഈ രാഷ്ട്രത്തിന്റെ ഉന്നത് മാത്രമാണ്. അതുകൊണ്ടു തന്നെ പൊട്ടക്കുളത്തിലെ രാജാക്കന്മാരായി വാഴുന്ന എസ് ഡി പി ഐ ഭീകരര്‍ ഇനിയെങ്കിലും ആയുധം താഴെ വെച്ച് അന്തസ്സായി പണിയെടുത്ത് ജീവിക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ ആയുധമണിഞ്ഞ് അക്രമിക്കാന്‍ എത്തുന്നവരുടെ വീട്ടുകാര്‍ പോലും സുരക്ഷിതരാവില്ല എന്ന കാര്യം ഇനിയെങ്കിലും മറക്കരുത്. എന്തിനാണ് പാവപ്പെട്ടവരുടെ ജീവിതത്തെയും സമാധാനത്തെയും തകര്‍ക്കുന്നത്. ഇതാണോ സമാധാനത്തിന്റെ മതം? നന്ദുവിന്റെ ജീവിതം തകര്‍ത്തവര്‍ക്ക് കാലത്തിന്റെ തിരിച്ചടി ഏതു വഴിയിലൂടെയും കിട്ടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.
Comments