ന്യൂയോർക്ക്: മനുഷ്യരിലെ ആരോഗ്യപ്രശ്നത്തിൽ വലിയ വർദ്ധനയാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ്. ലോകാരോഗ്യസംഘടനയാണ് ഓരോ ദശകത്തിലും മനുഷ്യൻ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുമെന്ന പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 2050 ഓടെ ആഗോളതലത്തിൽ മനുഷ്യരെ പൊതുവേ ബാധിക്കാനിടയുള്ള ചില ജീവിത ശൈലിരോഗങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്.
ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ 2050 ഓടെ മനുഷ്യനെ വ്യക്തിപരമായി ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമായി പറയുന്നത് കേൾവി ശക്തിയുടെ കുറവിനെ ക്കുറിച്ചാണ്. അടുത്ത മുപ്പത് വർഷംകൊണ്ട് ലോകത്തിലെ നാലിലൊന്ന് ആളുകൾക്ക് കേൾവി ശക്തി പ്രശ്നമുണ്ടാകുമെന്നാണ് പഠനം. ഇതിന് പല കാര്യങ്ങളാണ് സാദ്ധ്യതയായി ചൂണ്ടിക്കാട്ടുന്നത്. ചെവിയിലെ അണുബാധ, മറ്റ് ചെവി സംബന്ധമായ രോഗങ്ങൾ, ജന്മനാ ഉള്ള വൈകല്യങ്ങൾ, വലിയ ശബ്ദം നിരന്തരം കേൾക്കേണ്ടിവരുന്ന അവസ്ഥ, മറ്റ് ചില ജീവിത ശൈലികളിലെ മാറ്റം ഇവയെല്ലാം കേൾവിയെ ബാധിക്കുന്നതായാണ് പഠനം.
കേൾവി മനുഷ്യന്റെ സുപ്രധാനമായ കഴിവായതിനാൽ ജനിക്കുന്ന കുട്ടികളുടെ കാര്യത്തിൽ വലിയ ശ്രദ്ധ ആരോഗ്യരംഗം കാണിക്കണം. മുതിർന്നവരുടെ ചെറിയ കേൾവി തകരാറ് പോലും അശ്രദ്ധമായി കൈകാര്യം ചെയ്യരുതെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യങ്ങൾ ശ്രവണ ചികിത്സാരംഗത്തിനായി കൂടുതൽ തുക നീക്കിവയ്ക്കണമെന്നാണ് നിർദ്ദേശം.
Comments