ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും മാര്‍ച്ച് നാല് മുതൽ രാത്രികാല വ്യാപാര വിലക്ക് പ്രാബല്യത്തില്‍ വരും..രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയുള്ള നിയന്ത്രണം മാര്‍ച്ച് 20 വരെ തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.റസ്റ്ററന്റ്, കഫേ, വിനോദ സഞ്ചാര സ്ഥാപനങ്ങള്‍, ഹോം ഡെലിവറി ഉള്‍പ്പടെയുള്ളവയ്ക്കും വിലക്കു ബാധകമാണ്.എന്നാല്‍, പെട്രോള്‍ സ്റ്റേഷന്, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് ഏഴ് ഞായറാഴ്ച മുതല്‍ 11 വ്യാഴാഴ്ച വരെ സർക്കാർ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏഴ് കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ രാജ്യത്തെ കൊറോണ മരണങ്ങൾ 1577 ആയി ഉയര്‍ന്നു. 312 കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 141,808 ആയി ഉയര്‍ന്നു.226 പേര് പുതുതായി രോഗമുക്തി നേടി. ഇതിനോടകം രോഗം ഭേദമായവരുടെ എണ്ണം 132,685 ആയി.
Comments