റിയാദ് : കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ച ശേഷമോ അല്ലെങ്കിൽ വാക്സിൻ ഷോട്ടുകൾ സ്വീകരിക്കുന്നതിനു മുൻപ് ലബോറട്ടറി പരിശോധനയ്ക്ക് വേണ്ടിയോ ഐസൊലേഷൻ ശുപാർശ ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ പകർച്ചവ്യാധി പടരാതിരിക്കാൻ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിച്ചിരിക്കണം.
കൊറോണ വൈറസിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച ഫൈസർ-ബയോടെക്, അസ്ട്രാസെനെക-ഓക്സ്ഫോർഡ് എന്നീ വാക്സിനുകൾ പ്രതിരോധശേഷി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഒരിക്കൽ കൊറോണ ബാധിച്ചാൽ സുഖം പ്രാപിച്ച് 90 ദിവസത്തിനുള്ളിൽ വീണ്ടും രോഗം വരുന്നത്തിനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ സുഖം പ്രാപിചവർക്ക് ആറുമാസത്തേക്ക് വാക്സിനേഷൻ നൽകുന്നത് വൈകിപ്പിച്ചെക്കാം. ഇവർ ഒരു ഡോസ് മാത്രം എടുത്താൽ മതിയാകുമെന്നു സാംക്രമിക രോഗങ്ങൾക്കുള്ള ദേശീയ ശാസ്ത്ര സമിതി നേരത്തെ അറിയിച്ചിരുന്നു.
Comments