ചെന്നൈ: അനുവാദമില്ലാതെ പാത്രത്തിൽ നിന്നും പൊറോട്ട എടുത്തു കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നു. കോയമ്പത്തൂർ എടയാർപാളയം സ്വദേശി ജയകുമാറാണ്(25) കൊല്ലപ്പെട്ടത്. സംഭവത്തിൽ വെള്ളിങ്കിരി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കുന്നതിനിടയിലാണ് സമീപത്തുള്ള തട്ടുകടയിലെത്തിയ ജയകുമാർ വെള്ളിങ്കിരിയുടെ പാത്രത്തിൽ നിന്നും ഒരു കഷണം പൊറോട്ട എടുത്തുകഴിച്ചത്. ഇതോടെ രണ്ട് പേരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അടിപിടിയിലേയ്ക്ക് എത്തുകയുമായിരുന്നു. വെള്ളിങ്കിരി തടിക്കഷണം ഉപയോഗിച്ച് ജയകുമാറിനെ മർദ്ദിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
തലയിലും മുഖത്തും തുടരെ അടിയേറ്റ ജയകുമാർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ജയകുമാറിന്റെ അമ്മയുടെ പരാതിയിലാണ് വെളളിങ്കിരിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments