ലക്നൗ : താജ്മഹലിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഫിറോസാബാദ് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആഗ്രാ പോലീസാണ് ഫിറോസാബാദ് സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
രാവിലെയോടെയാണ് താജ്മഹലിൽ ബോംബ് വെയ്ച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി ഉത്തർപ്രദേശ് പോലീസിന്റെ എമർജൻസി നമ്പറിലേക്ക് ഫോൺ സന്ദേശം ലഭിച്ചത്. താജ്മഹലിൽ ബോംബ് വെച്ചിട്ടുണ്ടെന്നും, ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം്. തുടർന്ന് താജ്മഹൽ സന്ദർശിക്കാൻ എത്തിയ വിനോദ സഞ്ചാരികളെ പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് ബോംബ് സ്ക്വാഡ് എത്തി താജ്മഹലിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ല.
Comments