മുംബൈ : പാകിസ്താൻ നഗരത്തിന്റെ പേരിൽ ഇന്ത്യയിൽ ആരംഭിച്ച കറാച്ചി ബേക്കറി പൂട്ടുന്നു . പാകിസ്താൻ പേരാണെന്ന നവനിർമ്മാൺ സേനയുടെ ആരോപണത്തെ തുടർന്ന് വ്യാപാരത്തിൽ ഇടിവുണ്ടായിരുന്നു . ഇതാണ് അടച്ചു പൂട്ടലിനിടയാക്കിയതെന്നാണ് സൂചന.
ബിസിനസ്സ് കുറഞ്ഞതും, ഉയർന്ന വാടകയും കാരണമാണ് ബേക്കറി പൂട്ടുന്നതെന്ന് മാനേജർ രമേശ്വർ വാഗ്മറെയും വ്യക്തമാക്കി. 1947 ലെ വിഭജന സമയത്ത് പാകിസ്താനിലെ കറാച്ചിയിൽ നിന്ന് കുടിയേറിയ സിന്ധി കുടുംബമാണ് കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്.
കഴിഞ്ഞ വർഷം നവംബറിൽ രാജ്യവിരുദ്ധമായ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് എം എൻ എസ് വൈസ് പ്രസിഡന്റ് ഹാജി സെയിഫ് ഷെയ്ഖിന്റെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ സമരം നടത്തിയിരുന്നു.ബേക്കറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുമായുള്ള കരാറിന്റെ കാലാവധി അവസാനിക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കാരണമെന്ന് ബേക്കറി ഉടമകൾ ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം എം എൻ എസ് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ വിജയമാണിത്. കറാച്ചി ബേക്കറി ഒടുവിൽ പൂട്ടാൻ തീരുമാനിച്ചു. എന്നായിരുന്നു – ഹാജി സെയിഫ് ഷെയ്ഖ് ട്വീറ്റ് ചെയ്തത് .
Comments