കണ്ണൂർ : പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ സിപിഎമ്മിൽ അമർഷം. കണ്ണൂർ ജില്ലയിലെ ജയരാജൻ അനുകൂലികൾ പിജെ ആർമി എന്ന പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. പി ജെ ആർമി ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ കമൻ്റുകളും പ്രത്യക്ഷപ്പെട്ടു. പാർട്ടിയ്‌ക്കും സംസ്ഥാന നേതൃത്വത്തിനും വലിയ തലവേദനയാണ് ഇത് സൃഷ്ടിക്കുന്നത്.
ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് രാജിവെക്കുകയും ചെയ്തിട്ടുണ്ട്. ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. നേതൃത്വം നിലപാട് മാറ്റിയില്ലെങ്കിൽ പാർട്ടിയിൽ നിന്നുപോലും പ്രവർത്തകരും നേതാക്കളും രാജിവെക്കുമെന്ന ഭീഷണിയും പിജെ ആർമി ഉയർത്തുന്നു.
പി ജയരാജനെ മട്ടന്നൂരിൽ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇന്നലെ പുറത്ത് വന്ന് സ്ഥാനാർത്ഥി പട്ടികയനുസരിച്ച് മട്ടന്നൂരിൽ ഇ പി ജയരാജന് പകരം കെ കെ ഷൈലജയാണ് മത്സരിക്കുക. പാർട്ടി ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും സ്ഥാനാർത്ഥികലെ തീരുമാനിച്ച് കഴിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നൽകേണ്ട എഎന്നതായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ ചിലർക്ക് വേണ്ടി അതില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, പി രാജീവ്, എം.ബി രാജേഷ് എന്നിവര്‍ക്ക് ഇളവ് നല്‍കി മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും ജയരാജന് ഇളവ് നൽകുന്ന കാര്യത്തിൽ ധാരണയിലെത്തിയിരുന്നില്ല.
Comments