തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്ക്കെതിരായ ആരോപണം വളരെ വലുതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. കസ്റ്റംസ് നീക്കം രാഷ്ട്രീയ ലക്ഷ്യംവച്ചാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.
ലൈഫ് മിഷൻ പദ്ധതിയിലെ കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം പത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്് വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്.
കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനേയും അഭിഭാഷക ദിവ്യയേയും കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. മാർച്ച് 12നാണ് സ്പീക്കറോട് കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടപാടുകൾ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും നിർദ്ദേശപ്രകാരമാണ്. പല ഉന്നതർക്കും കമ്മീഷൻ കിട്ടിയെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.
Comments