തിരുവനന്തപുരം : കേന്ദ്രവിരുദ്ധ സമരത്തിൽ പങ്കെടുത്ത് റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കൾ ഹാജരാകണമെന്ന് കോടതി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിന്റേതാണ് ഉത്തരവ്.
മാർച്ച് 10-ന് പ്രതികൾ നേരിട്ടു ഹാജരാകണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. പ്രതികൾക്കെതിരേ അന്യായമായി സംഘംചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ആസിയൻ കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം ഗതാഗത തടസ്സമുണ്ടാക്കി സമരം നടത്തിയത്. പിണറായി അടക്കം 12 നേതാക്കളാണ് കേസിലെ പ്രതികൾ.
സി.പി.എം. മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, വി.എസ്.അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി.കെ.ശ്രീമതി, ആനത്തലവട്ടം ആനന്ദൻ, പ്രഭാത് പട്നായിക്, എം.വിജയകുമാർ, വി.സുരേന്ദ്രൻ പിള്ള, കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി, സി.ജയൻബാബു എന്നിവരാണ് കേസിലെ പ്രതികൾ.
Comments