കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസ് മുൻപാകെ ഹാജരായില്ല. ചോദ്യം ചെയ്യലിനായി 11 മണിക്ക് കസ്റ്റംസ് ഓഫീസിൽ എത്തണമെന്നായിരുന്നു നിർദ്ദേശം. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാത്തതിന്റെ കാരണം വ്യക്തമല്ല.
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിന് കോഴയായി ലഭിച്ച ഐഫോണുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആരായുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിനോദിനിയ്ക്ക് നോട്ടീസ് നൽകിയത്. എന്നാൽ വിനോദിനി ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അവ്യക്തത നിലനിന്നിരുന്നു.
വിനോദിനിയ്ക്ക് പുറമേ മകൻ ബിനീഷ് കോടിയേരിയും സ്വപ്ന നൽകിയ ഐഫോൺ ഉപയോഗിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊച്ചി, ബംഗളൂരു എൻഫോഴ്സ്മെന്റ് യൂണിറ്റുകളും വിനോദിനിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
Comments