വാഷിംഗ്ടൺ: ബഹിരാകാശ നിലയത്തിൽ നിന്നും കാലാവധി കഴിഞ്ഞ ബാറ്ററി ഭൂമിലേക്ക് പതിക്കാനൊരുങ്ങുന്നു. ഏകദേശം 2,630 കിലോഗ്രാമോളം ഭാരമുണ്ട് ഇവയ്ക്ക്. ഏതാണ്ട് 265 മൈൽ ഉയരത്തിൽ വച്ച് ഭൂമിയിലേക്ക് പുറന്തള്ളുന്ന ബാറ്ററികൾ ഉടൻ ഭൂമിയിലേക്ക് എത്തില്ല. വർഷങ്ങൾക്ക് ശേഷം ഭൂമിയ്ക്ക് ചുറ്റും കറങ്ങിയതിന് ശേഷമായിരിക്കും അവ താഴേക്ക് പതിച്ച് ഇല്ലാതാകുക. ബഹിരാകാശത്തിലെ റോബോട്ടിക് കൈകളാണ് ബാറ്ററി ഭൂമിയിലേക്ക് പുറന്തള്ളുന്നത്.
സമീപകാലത്ത് രാജ്യാന്തര ബഹിരാകാശ നിലയത്തിന് ഊർജ്ജം നൽകുന്ന ബാറ്ററികളുടെ അപ്ഗ്രഡേഷൻ നാസ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാറ്ററികൾ ഉപേക്ഷിക്കുന്ന വിവരവും പുറത്തുവരുന്നത്. ബഹിരാകാശ നിലയത്തിൽ നിന്നും പുറത്തേയ്ക്കിടുന്ന ഏറ്റവും വലിയ വസ്തുവാണ് 2.9 ടൺ ഭാരം വരുന്ന ഈ ബാറ്ററികൾ
ബാറ്ററികൾ ഭൂമിയിലേക്ക് എറിഞ്ഞ് നശിപ്പിച്ച് കളയാനായിരുന്നില്ല ആദ്യം നാസ തീരുമാനിച്ചിരുന്നത്. ജപ്പാന്റെ എച്ച് 11 ട്രാൻസ്ഫർ വെഹിക്കിൾ വാഹനത്തിൽ ഭൂമിയിലേക്ക് എത്തിയ്ക്കാനായിരുന്നു പദ്ധതി. 2018ലെ സോയുസ് വിക്ഷേപണം പരാജയപ്പെട്ടതോടെ ഈ പദ്ധതിയും ഉപേക്ഷിക്കുകയായിരുന്നു.
2007ൽ അമോണിയ സർവ്വീസിംഗ് സിസ്റ്റം ടാങ്ക് ബഹിരാകാശത്ത് നിന്നും സമാനമായ രീതിയിൽ പുറത്തേക്കിട്ടിരുന്നു. നേരത്തെ ബഹിരാകാശ നിലയം പുറന്തള്ളിയ ഏറ്റവും ഭാരമേറിയ വസ്തുവും ഇതായിരുന്നു. എന്നാൽ ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് പതിക്കുന്ന ഏറ്റവും വലിയ വസ്തു ഈ ബാറ്ററികളല്ല. ചൈനയുടെ ലോങ് മാർച്ച്5 ബി റോക്കറ്റിനാണ് ഈ സ്ഥാനം.
Comments