ഇസ്ലാമാബാദ്: പാകിസ്താനിൽ ഇസ്ലാം ന്യൂനപക്ഷ സമൂഹത്തിന് നേരെ വീണ്ടും ആക്രമണം. പോലീസ് നോക്കിനിൽക്കേ കൊടും ഇസ്ലാമിക മതഭീകരരായ മുല്ലമാരുടെ സംഘമാണ് പള്ളി അടിച്ചു തകർത്തത്. ഗുജറൻവാലാ ജില്ലയിലെ ഗാർമോല വിർകാൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളും മതന്യൂനപക്ഷ പീഡനങ്ങളും തെളിവു സഹിതം സമർത്ഥിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രമുഖ ഇസ്ലാമിക വിഭാഗമായ അഹമ്മദീയ സമൂഹത്തിന് നേരെ ആക്രമണം നടന്നിരിക്കുന്നത്. പള്ളി അടിച്ചു തകർക്കുന്നതിന്റെ വീഡിയോ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പി ക്കുകയും ചെയ്തു.
പള്ളിയിലേക്ക് വലിയ പ്രകടനമായി എത്തിയ മുല്ലമാരുടെ സംഘം പോലീസിന്റെ സഹായത്താലാണ് പള്ളിയ്ക്കകത്ത് കയറിയത്. അവിടെയുണ്ടായിരുന്നവരെ അടിച്ചോടിച്ച ശേഷമാണ് പള്ളി തകർത്തത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു അക്രമം.
പാകിസ്താനിൽ നാൽപ്പത് ലക്ഷത്തോളം അഹമ്മദീയ മുസ്ലീം ജനവിഭാഗമാണുള്ളത്. എന്നാൽ ഭരണകൂടത്തിന്റെ പിന്തുണയോടെ അഹമ്മദീയ വിഭാഗം നിരന്തരം ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് പാർലമെന്റിൽ അഹമ്മദീയ വിഭാഗം അവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെപ്പറ്റി 168 പേജുകളുള്ള നിവേദനം നൽകിയിരുന്നു. പാക് ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമ്മർദ്ദ ത്തിനായി കാലങ്ങളായി മുസ്ലീം ന്യൂനപക്ഷങ്ങളും ഹിന്ദു ജനവിഭാഗങ്ങളും ആവശ്യപ്പെടുകയാണ്.
Comments