ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു ഗ്രാമം മതമൗലികവാദികൾ ആക്രമിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടാണ് കൊടും തീവ്രവാദികൾ ഗ്രാമം ഒന്നടങ്കം നശിപ്പിച്ചത്. സുനാംഗാം ജില്ലയിലെ ഷാല്ലാ ഉപാസിലാ ഗ്രാമത്തിന് നേരെയാണ് മതമൗലിക വാദി ആക്രമണം നടന്നത്.
ഗ്രാമത്തിലെ ഹിന്ദുവായ ഒരു യുവാവ് ഒരു ഇസ്ലാമിക മതപണ്ഡിതനെതിരെ വിമർശനം ഉന്നയിച്ചതിൽ പ്രതിഷേധിച്ചാണ് ഗ്രാമം ആക്രമിച്ചത്. മാമൂനുൾ എന്ന മൗലവി ഹിന്ദുക്കൾ ആരാധിക്കുന്ന ബംഗാബന്ധുവെന്ന ആചാര്യനെ അധിക്ഷേ പിച്ച് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് യുവാവ് പ്രതികരിച്ചത്. മതനിന്ദ നടത്തിയെന്ന പേരിൽ ഹിന്ദു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിറ്റേന്ന് മതപണ്ഡിതനെ വിമർശിച്ചതിനെതിരെ ഹഫാസാത്ത്-ഇ-ഇസ്ലാം എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം നടന്നിരുന്നു. എന്നാൽ ഇന്നലെ രാവിലെ മുസ്ലീം സമൂഹത്തിന് ഭൂരിപക്ഷമു്ള്ള സമീപത്തെ ഗ്രാമങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ ഹിന്ദു ഗ്രാമത്തിലേക്ക് ഇരച്ചുകയറു കയായിരുന്നു. 80 വീടുകൾ അക്രമികൾ പൂർണ്ണമായും തകർത്തു.
Comments