ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ മികച്ച ബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്.ഗാന്ധി സമാധാന പുരസ്കാര പ്രഖ്യാപനം സുല്‍ത്താന്‍ ഖാബൂസിനുള്ള മരണാനന്തര ആദരമായി . അക്രമരഹിത മാര്‍ഗങ്ങളിലൂടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഗാന്ധി സമാധാന സമാധാന സമ്മാനം നൽകുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷൻ,ലോക്സഭ സ്പീക്കർ, സാമൂഹിക സേവന സംഘടനയായ സുലഭ് ഇൻറർനാഷനൽ സ്ഥാപകൻ എന്നിവരടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് 2019ലെ പുരസ്കാരം സുൽത്താൻ ഖാബൂസിന് മരണാനന്തര ബഹുമതിയായി നൽകാൻ തീരുമാനിച്ചത്.അഹിംസയിലൂടെയും ഗാന്ധിയൻ മാർഗങ്ങളിലൂടെയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഇന്ത്യൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇറാനും യുഎസിനും ഇടയില്‍ സുല്‍ത്താന്‍ ഖാബൂസ് നടത്തിയ സമാധാന ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
Comments