തിരുവനന്തപുരം:ശ്രീകാര്യം കരുമ്പുകോണം മുടിപ്പുര ദേവീക്ഷേത്രത്തില്‍ ദർശനം നടത്തി ദേവസ്വം മന്ത്രിയും കഴക്കൂട്ടം സിപിഎം സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്. കടകംപള്ളി നടത്തിയ ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ഇന്നു രാവിലെയാണ് പുറത്തുവന്നത്.ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ചാണ് മന്ത്രി മടങ്ങിയത്.
ഇന്നലെ കരുമ്പുകോണം ദേവിക്ഷേത്രത്തിൽ ഉത്സവമായിരുന്നു. ഇതിനോടനുബന്ധിച്ചാണ് കടകംപളളി ക്ഷേത്രത്തിൽ തൊഴാനെത്തിയത്.ക്ഷേത്രദർശനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.ക്ഷേത്രദർശനവും ഭക്തിയും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ഇരട്ടത്താപ്പെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ വിമര്‍ശനം.
ശബരിമല വിഷയം പ്രതിപക്ഷവും ബിജെപിയും നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎമ്മിനെതിരെ വലിയ രീതിയിൽ ആളികത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രിയുടെ ക്ഷേത്രദർശനം എന്നത് ശ്രദ്ധേയമാകുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാട് നടത്തിയത് പാർട്ടിയിൽ വലിയ വിവാദമായിരുന്നു. എന്നാല്‍ ശബരിമല വിവാദങ്ങള്‍ക്ക് ശേഷം ക്ഷേത്രങ്ങളോട് അടുത്ത് പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി തീരുമാനമുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണത്തെ ക്ഷേത്രദര്‍ശനത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Comments