ധാക്ക : പാകിസ്താനെ തകർത്ത് ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുത്തതിന്റെ അൻപതാം വാർഷികാഘോഷത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബംഗ്ലാദേശിൽ പാക് അനുകൂല മുസ്ലിം തീവ്രവാദ സംഘടനകളുടെ കലാപം. കലാപം നടത്താൻ തടിച്ചു കൂടിയ തീവ്രവാദികൾക്ക് നേരെ ബംഗ്ലാദേശ് സൈന്യം വെടിയുതിർത്തതിൽ പേർ കൊല്ലപ്പെട്ടു. നിരവധി തീവ്രവാദികൾക്ക് പരിക്കേറ്റു. ജമ അത്തെ ഇസ്ലാമി ബന്ധമുള്ള ഹിഫാസത്ത് ഇ ഇസ്ലാം എന്ന തീവ്രവാദ സംഘടനയാണ് കലാപാഹ്വാനവുമായി നിരത്തിലിറങ്ങിയത്.
1971 ൽ പാകിസ്താന്റെ കരാളഹസ്തങ്ങളിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ അൻപതാം വാർഷികാഘോഷത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ പിന്തുണയോടെ നേടിയ സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബംഗ്ലാദേശ് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഇതിൽ വിറളി പൂണ്ടാണ് പാക് അനുകൂല തീവ്രവാദ സംഘടനയായ ഹിഫാസത്ത് ഇ ഇസ്ലാം കലാപവുമായി തെരുവിലിറങ്ങിയത്.
നേരത്തെ ധാക്ക സർവ്വകലാശാലയിൽ മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായെത്തിയ തീവ്രവാദ സംഘടനയിലെ പ്രവർത്തകരെ വിദ്യാർത്ഥികൾ തല്ലിയോടിച്ചിരുന്നു
ബംഗ്ലാദേശിൽ മതനിന്ദ നിയമം നടപ്പിലാക്കണമെന്ന ആവശ്യവുമായി ഉയർന്നു വന്ന ജമാഅത്തെ ഇസ്ലാമി അനുബന്ധ സംഘടനയാണ് ഹിഫാസത്ത്. രൂപീകരണത്തിനു ശേഷം നിരവധി കലാപങ്ങൾ നടത്തിയ ഈ തീവ്രസംഘടനയ്ക്ക് നേരേ ശക്തമായ നടപടികളാണ് ബംഗ്ലാദേശ് എടുത്തത്. 1971 ലെ യുദ്ധകാലത്ത് പാക് അനുകൂല നിലപാടുമായി സ്വാതന്ത്ര്യ സമര പ്രവർത്തകരെ കൂട്ടക്കൊല നടത്തിയ ജമാഅത്തെ ഇസ്ലാമി ഭീകരരെ ഹസീന സർക്കാർ തൂക്കിലേറ്റിയിരുന്നു. ഇതിനെതിരെയും ഹിഫാസത്ത് ഇ ഇസ്ലാം കലാപാഹ്വാനം നടത്തിയിരുന്നു.
Comments