യാംഗൂൺ: മ്യാൻമറിലെ സൈനിക ഭരണകൂടം കൊന്നൊടുക്കിയത് അഞ്ഞൂറി ലധികം പ്രതിഷേധക്കാരെയെന്ന് റിപ്പോർട്ട്. ഫെബ്രുവരി 1ന് അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്തിന്റെ വിവിധ മേഖലകളിലായി സൈന്യം പരസ്യമായും രഹസ്യമായും നിരവധി പേരെ കൊന്നൊടുക്കിയെന്നാണ് വിവരം. പ്രധാന നഗരങ്ങളിൽ നടന്ന പ്രതിഷേധവും അതിനെതിരായ സൈനിക നീക്കങ്ങളും മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഗ്രാമീണ മേഖലകളിലടക്കം സൈന്യം എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്തുവെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.
ഫെബ്രുവരി ഒന്നു മുതൽ മാർച്ച് മാസം 29 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. രാഷ്ട്രീയ തടവുകാരെ ഒന്നിപ്പിക്കുന്ന എ.എ.പി.പി എന്ന സംഘടനാ പ്രതിനിധികളാണ് ഭയാനകമായ കണക്കുകൾ പുറത്തുവിട്ടത്. മൂന്ന് ദിവസങ്ങളിലായി ആദ്യം 51 പേരും പിന്നീട് 37 പേരും തിങ്കളാഴ്ച 14 പേരും കൊല്ലപ്പെട്ടവിവരവും സംഘടന പുറത്തുവിട്ടു.
ഇതുവരെ 2574 പേരെയാണ് സൈനിക ഭരണകൂടം തടവിലാക്കിയിരിക്കുന്നത്.
ഇതിനൊപ്പം 120 പേർക്ക് അറസ്റ്റ് വാറന്റും പുതിയതായി പുറപ്പെടുവിച്ചെന്നാണ് വിവരം.58 ദിവസത്തിനകം അഞ്ഞൂറലധികം പേരെ കൊന്നൊടുക്കിയാണ് സൈന്യം ജനങ്ങളെ ഭീതിയിലാഴ്സ്സി ഭരിക്കുന്നതെന്നും എ.എ.പി.പി പറയുന്നു.
Comments